Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Sunday, November 7, 2021

ഒരു പ്രദർശനം മോഷ്ടിക്കപ്പെട്ടാലോ ?

 വിഗ്രഹം മോഷ്ടിക്കപ്പെട്ടാലും തിരിച്ചു കിട്ടും,

ഒരു വിഗ്രഹത്തിന്  ബന്ധുക്കളേറെയുണ്ട്. 

പൂജാരിമാരും ,

ജ്യോതിഷികളും ,

നാനാവിധ കർമ്മങ്ങളും ,

കർമ്മിമാരും ,

വിശ്വാസികളും .,

പൊലീസുകാരും ,

നമ്മുടെ സർക്കാരുകളും .

ഒരു പ്രദർശനം മോഷ്ടിക്കപ്പെട്ടാലോ ? 

അത് മാറാലകൾ നിറഞ്ഞ മൂലകളിൽ , 

വീണ്ടും വീണ്ടും തകർപ്പെടുകയും, 

പൊടിക്കപ്പെടുകയും വീണ്ടും മോഷ്ടിക്കപ്പെടുകയും,

 പിന്തുടരപ്പെടുകയും 

ബൂട്സുകൾ തേയുന്നതു വരെ ഞെരിക്കപ്പെടുകയും  ചെയ്യും.

 മാറാല ത്തരികൾ പോലെ ,

 ആ പ്രദർശനത്തിലെ ഓരോ യി ന വും 

മണൽത്തരികളായ ലിഞ്ഞു പോകും.

 മോഷ്ടിക്കപ്പെട്ട ഒരു വിഗ്രഹം പോലെ, 

മോഷ്ടിക്കപ്പെട്ട ഒരു ശാസ്ത്ര പ്രദർശനം

 ഒരിക്കലും തിരിച്ചു വരില്ല. 

കാരണം അമ്പത്തിയൊന്ന് എ ഒഴികെ,

 മോസെന്ന ശാസ്ത്ര പ്രദർശനത്തിന്, 

ബന്ധുക്കളാരുമില്ല.

  എഴുപത്തിയാറിൽ, 

ഇടത്തു കാലിലെ മന്ത്,

 വലത്തു കാലിലായപ്പോൾ,

 നാമതിനെ ഭരണമാറ്റമെന്നു വിളിച്ചു. 

ജനാധിപത്യത്തിലേക്കുള്ള മടക്കമെന്നും. 

വാസ്തവത്തിൽ, അത് വിഗ്രഹാരാധകരുടെ, 

സ്വേച്ഛാധിപത്യമായിരുന്നു. 

പിന്നെ മോസെന്ന പ്രദർശനം കട്ടു പോവുകയും , 

 ശാസ്ത്രത്തിന്റെ വഴി കളടഞ്ഞു തുടങ്ങുകയും ,

 വാക്കും പോക്കും തമ്മിലെ 

നൂൽബന്ധമില്ലാത്തവരുടെ  കുംഭമേളകളിൽ , 

ആളുകൾ കൂടുകയും ചെയ്തു കൊണ്ടിരുന്നു. 

കൊറോണയുടെ രണ്ടാം സുനാമിത്തിരകൾക്കൊടുവിൽ ,

ആളൊഴിയുന്ന മൂലകളിലെവിടെയെങ്കിലും,

 മോസിന്റെ ചില ശകലങ്ങൾ വീണ്ടെടുക്കാനാകുമോ ?

 മനുഷ്യത്വം, ശാസ്ത്രീയ മനോഭാവം, മ ന ന ത്വര, 

മാറ്റത്തിനായുള്ള ദാഹം, അമ്പത്തിയൊന്ന് എ ?

ആർക്കു വേണമീ ചുവന്ന തുരുത്തുകൾ ?

 പാതാളത്തിലേക്ക് ചവുട്ടിയമർത്തപ്പെട്ട

 പൂക്കളങ്ങൾക്ക് ബന്ധുബലം കുറവാണ്.

 എങ്കിലും ഒന്നിനു പകരം ഒരായിരമായി ,

 മോസിന്റെ ചാരുതകൾ തിരിച്ചു വരുന്നുവെങ്കിൽ ! 

***********************************CKR 17/04/2021


( പ്രകോപനം :ആനന്ദിന്റെ ' ലഗാൻ ടീം ക്രിക്കറ്റ് കളിക്കുമ്പോൾ ' എന്ന ലേഖനം -ശാസ്ത്രഗതി ഫിബ്രവരി 2021  ) - CKR

TO READ MORE ABOUT THIS GO TO THE TIMES OF INDIA ARCHIVES