Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Sunday, November 7, 2021

ഒരു പ്രദർശനം മോഷ്ടിക്കപ്പെട്ടാലോ ?

 വിഗ്രഹം മോഷ്ടിക്കപ്പെട്ടാലും തിരിച്ചു കിട്ടും,

ഒരു വിഗ്രഹത്തിന്  ബന്ധുക്കളേറെയുണ്ട്. 

പൂജാരിമാരും ,

ജ്യോതിഷികളും ,

നാനാവിധ കർമ്മങ്ങളും ,

കർമ്മിമാരും ,

വിശ്വാസികളും .,

പൊലീസുകാരും ,

നമ്മുടെ സർക്കാരുകളും .

ഒരു പ്രദർശനം മോഷ്ടിക്കപ്പെട്ടാലോ ? 

അത് മാറാലകൾ നിറഞ്ഞ മൂലകളിൽ , 

വീണ്ടും വീണ്ടും തകർപ്പെടുകയും, 

പൊടിക്കപ്പെടുകയും വീണ്ടും മോഷ്ടിക്കപ്പെടുകയും,

 പിന്തുടരപ്പെടുകയും 

ബൂട്സുകൾ തേയുന്നതു വരെ ഞെരിക്കപ്പെടുകയും  ചെയ്യും.

 മാറാല ത്തരികൾ പോലെ ,

 ആ പ്രദർശനത്തിലെ ഓരോ യി ന വും 

മണൽത്തരികളായ ലിഞ്ഞു പോകും.

 മോഷ്ടിക്കപ്പെട്ട ഒരു വിഗ്രഹം പോലെ, 

മോഷ്ടിക്കപ്പെട്ട ഒരു ശാസ്ത്ര പ്രദർശനം

 ഒരിക്കലും തിരിച്ചു വരില്ല. 

കാരണം അമ്പത്തിയൊന്ന് എ ഒഴികെ,

 മോസെന്ന ശാസ്ത്ര പ്രദർശനത്തിന്, 

ബന്ധുക്കളാരുമില്ല.

  എഴുപത്തിയാറിൽ, 

ഇടത്തു കാലിലെ മന്ത്,

 വലത്തു കാലിലായപ്പോൾ,

 നാമതിനെ ഭരണമാറ്റമെന്നു വിളിച്ചു. 

ജനാധിപത്യത്തിലേക്കുള്ള മടക്കമെന്നും. 

വാസ്തവത്തിൽ, അത് വിഗ്രഹാരാധകരുടെ, 

സ്വേച്ഛാധിപത്യമായിരുന്നു. 

പിന്നെ മോസെന്ന പ്രദർശനം കട്ടു പോവുകയും , 

 ശാസ്ത്രത്തിന്റെ വഴി കളടഞ്ഞു തുടങ്ങുകയും ,

 വാക്കും പോക്കും തമ്മിലെ 

നൂൽബന്ധമില്ലാത്തവരുടെ  കുംഭമേളകളിൽ , 

ആളുകൾ കൂടുകയും ചെയ്തു കൊണ്ടിരുന്നു. 

കൊറോണയുടെ രണ്ടാം സുനാമിത്തിരകൾക്കൊടുവിൽ ,

ആളൊഴിയുന്ന മൂലകളിലെവിടെയെങ്കിലും,

 മോസിന്റെ ചില ശകലങ്ങൾ വീണ്ടെടുക്കാനാകുമോ ?

 മനുഷ്യത്വം, ശാസ്ത്രീയ മനോഭാവം, മ ന ന ത്വര, 

മാറ്റത്തിനായുള്ള ദാഹം, അമ്പത്തിയൊന്ന് എ ?

ആർക്കു വേണമീ ചുവന്ന തുരുത്തുകൾ ?

 പാതാളത്തിലേക്ക് ചവുട്ടിയമർത്തപ്പെട്ട

 പൂക്കളങ്ങൾക്ക് ബന്ധുബലം കുറവാണ്.

 എങ്കിലും ഒന്നിനു പകരം ഒരായിരമായി ,

 മോസിന്റെ ചാരുതകൾ തിരിച്ചു വരുന്നുവെങ്കിൽ ! 

***********************************CKR 17/04/2021


( പ്രകോപനം :ആനന്ദിന്റെ ' ലഗാൻ ടീം ക്രിക്കറ്റ് കളിക്കുമ്പോൾ ' എന്ന ലേഖനം -ശാസ്ത്രഗതി ഫിബ്രവരി 2021  ) - CKR

TO READ MORE ABOUT THIS GO TO THE TIMES OF INDIA ARCHIVES






Thursday, October 14, 2021

വിദ്യയെ ആദരിക്കുക ! ശാസ്ത്ര വിജയ ദശമി ചിന്തകൾ

 



വിദ്യയെ ആദരിക്കുക ! ( ശാസ്ത്ര വിജയ ദശമി  ചിന്തകൾ )

----------------------------------------

അറിവിനെയും ഉപകരണങ്ങളേയും ആദരിക്കേണ്ടത് ചന്ദനക്കുറിയിട്ടോ പുകച്ചിട്ടോ അല്ല എന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു. ശരിയായ അറിവുകളെ ആദരവോടെ ഉൾക്കൊണ്ടും മാനവികമായി യുക്തിഭദ്രതയോടെ അവ ജീവിതത്തിൽ നടപ്പിലാക്കിയും പ്രചരിപ്പിച്ചും ആണ് അറിവിനെ ആദരിക്കേണ്ടത്. 

ഉപകരണങ്ങളെ (ആയുധങ്ങൾ) ശരിയായ രീതിയിൽ നൈതികതയോടെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് അവയോടുള്ള ആദരം .  പെൻസിലും പെന്നും  റീഫിലും അവ തീരുന്നത് വരെ ഉപയോഗിക്കുക, മോട്ടോർ വാഹനങ്ങളെ അവയുടെ എൻജിന് പരിക്കു പറ്റാതെ സമയാ സമയങ്ങളിൽ ഓയിൽ ചെയ്ഞ്ച് ചെയ്യുക , സ്ക്രൂ ഡ്രൈവർ പോലുള്ള ചെറു ഉപകരണങ്ങളെ ഉപയോഗ ശേഷം അലക്ഷ്യമായി കളയാതെ ടൂൾ ബോക്സിൽ യഥാസ്ഥാനത്ത് വെക്കുക, ഇരുമ്പുപകരങ്ങൾ  തുരുമ്പ്  വരാതെ വെക്കുക  ഇത്തരത്തിലൊക്കയല്ലേ ആദരിക്കേണ്ടത് (പരിഗണികേണ്ടത് ) ?


സയൻസ് എന്ന അറിവു സമ്പാദനരീതിയാണ് നാം ഇന്ന് അനുഭവിക്കുന്ന ടെക്നോളജികൾക്കും സുഖലോലുപതക്കും സുരക്ഷിതത്വത്തിനും പുരോഗതിക്കും ആധാരം. പലരുടെയും ഒരു തെറ്റിദ്ധാരണ ശാസ്ത്ര ഗവേഷകർക്ക് മാത്രമേ അത്തരത്തിൽ 'സയൻസിന്റെ രീതി ' ഉപയോഗിക്കാനാക്കൂ എന്നത് . സയൻസ് എന്നത് ഒരു കൂട്ടം അറിവുകളായി മാത്രം കരുതുന്നവർക്ക് അത്തരത്തിൽ തോന്നുന്നതിൽ അത്ഭുതമില്ല. അടിസ്ഥാനപരമായി തെളിവുകളെ ആധാരമാക്കി സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്തുകയും  അവ 'തെറ്റാണോ?' എന്ന സംശയങ്ങൾ തെളിയിക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊണ്ട് തന്നെ ജാഗ്രതയോടെ നിഗമനങ്ങളിൽ എത്തുകയും ചെയ്യുന്ന ഒരു സത്യാന്യേഷണ ശൈലിയാണ് സയൻസ്. തെളിവുകളാൽ നയിക്കപ്പെടുന്ന, അറിവുകളെ ആദരിക്കുന്ന സമൂഹങ്ങൾ പുരോഗതി കൈവരിക്കുന്നത് നാം മാതൃകയാക്കേണ്ട കാര്യമാണ്.


ഒരു നൂറു വർഷം മുമ്പ് കേരളത്തിൽ പൂജക്കും ഭക്തി പ്രകടനങ്ങൾക്കും ഒരു കുറവും ഇല്ലായിരുന്നു , എന്നാൽ അക്കാലത്തെ സാക്ഷരത പത്തിൽ താഴെയും ആയുർദൈർഘ്യം അൻപതിൽ താഴേയും ആയിരുന്നു എന്ന വസ്തുത പലരും നന്നായി ഒന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ പലയിടങ്ങളും ഇപ്പോഴും നൂറു വർഷം മുൻപുള്ള കേരളം പോലാണ് എന്നത് വിഷമകരമായ ഒരു സത്യമാണ്.


കുന്നോളം തെളിവുകൾ നിരത്തിയാലും പഴഞ്ചൻ അറിവുകളും ദർശനങ്ങളും പരിഷ്കരിക്കാതെ യാഥാസ്ഥിതികമായി സമൂഹത്തിൽ ജീവിക്കുന്നവർ മാനവികതക്ക് തന്നെ വിലങ്ങ്തടിയാണ്. അത്തരക്കാർ പുതു തലമുറകളെകൂടി ശാസ്ത്ര വിരുദ്ധരാക്കുന്നു.ഇവർക്കിടയിൽ ഹരി പത്തനാപുരത്തെ പോലുള്ള ജ്യോത്സ്യന്മാർ ,പൂജകളേക്കാൾ പ്രധാനം വിശക്കുന്ന മനുഷ്യന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതാണെന്നും വീടില്ലാത്തവർക്ക് വീട്  വെച്ചു കൊടുക്കുന്നതാണെന്നും പറഞ്ഞു തുടങ്ങിയത് ആശാവഹമായ ഒരു മാറ്റമാണ് .

അറിവില്ലായ്മയുടെ ഓട്ടകളെ വിശ്വാസങ്ങൾ കൊണ്ടടക്കുന്നവർ ലോകത്തെ ഒട്ടും മനസിലാക്കാതെ വിശ്വാസക്കൂടുകളിൽ ജീവിതം ഹോമിക്കുകയാണ് ചെയ്യുന്നത്. അറിവുകളേയും സാങ്കേതിക വിദ്യകളയും ആദരിച്ച് (ഉൾക്കൊണ്ട് ) മുന്നോട്ട് പോകുന്നവർ അതിലൂടെ മിഴിവാർന്ന ഒരു ലോക വീക്ഷണം കൈവരിക്കുന്നതിലൂടെ ജീവിതം കൂടുതൽ സുരക്ഷിതവും ആയാസരഹിതവും ആസ്വാദ്യവുമാക്കുന്നു.


ഭൂരിപക്ഷം പേരും സമൂഹത്തിന്റെ ശരാശരിക്കൊപ്പം ചെറിയ ചെറിയ സ്വാർത്ഥ താത്പര്യങ്ങളുമായി മുന്നോട്ട് പോകാൻ താത്പര്യപെടുന്നവരാണ്, ഇത്തരക്കാരുടെ ഇടയിൽ അറിവുകളെ ആദരവോടെ ഉൾക്കൊണ്ട് ജീവിതം നയിക്കുക എന്നത് ഒരു വൻ ടാസ്ക്കാണ് 

-COPIED AND EDITED BY CKR from KSSP ALAKODE


MORE INFO

07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം Revenue വകുപ്പിൽ നിന്നും നൽകുന്ന


1. ജാതി സർട്ടിഫിക്കറ്റ്

2. റസിഡൻസ് സർട്ടിഫിക്കറ്റ്

3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

4. ലൈഫ് സർട്ടിഫിക്കറ്റ്

5. വൺ & ദ സെയിം സർട്ടിഫിക്കറ്റ്

6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്

7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്

8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ്

9. മൈനോറിറ്റി സർട്ടിഫിക്കറ്റ്

10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.


ആയതിന് തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.


നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്.


റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറഞ്ഞ ഏതെങ്കിലും ബില്ലുകളോ ഉപയോഗിക്കാവുന്നതാണ്.


മൈനോറിറ്റി സർട്ടിഫിക്കറ്റിനായി SSLC ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല


ലൈഫ് സർട്ടിഫിക്കറ്റിന് ജീവൻ പ്രമാൺ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്


വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഇനി ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.


ബന്ധുത്വ (റിലേഷൻഷിപ്പ് ) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ ഏതെങ്കിലും രേഖയിൽ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തന്നെ മതിയാകും


കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്  മതിയായ രേഖയാണ്.


ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ID, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.


ജാതി സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.


മിശ്രവിവാഹ സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്.


എല്ലാറ്റിലുമുപരി ഒരു രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറെ തേടി അലയേണ്ട. സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.



പൗരൻമാർക്ക് അനായാസം സർക്കാർ സംബന്ധിയായ കാര്യങ്ങളും സേവനങ്ങളും നിർവ്വഹിച്ചു കിട്ടിനാണ് മേൽ ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നത്.


 മേല്പറഞ്ഞ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസിലോ ഓൺലൈനായോ ക്യൂ നിന്ന് ഇനി പ്രയാസപ്പെടേണ്ടതില്ല.


 പൊതു ജനങ്ങളെ വിശ്വാസത്തിലെടുത്ത് സർക്കാർ ഇറക്കിയ വിപ്ലവകരമായ ഈ ഉത്തരവ് പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.


Revenue Friends

Whatsapp കൂട്ടായ്മ👆👆



Friday, October 8, 2021

What is carbon footprint?

 As part of its pledge under the 2015 Paris climate agreement, India, the world's third-biggest carbon emitter after China and the US, is supposed to reduce its carbon footprint by 33-35 per cent from 2005 levels by 2030. Also, India aims to produce 40 per cent of its power from non-fossil fuel sources by 2030.

What is carbon footprint?
Carbon footprint is the amount of carbon dioxide released into the atmosphere as a result of the activities of an individual, organisation or community at large.

How can an individual help in reducing carbon footprint?
It is said, ‘You reap what you sow’. Our regular activities like reckless use of plastic, non-reusable products, and many more, lead to carbon emissions. So an eco-friendly switch to lifestyle can help make a difference and help in reducing carbon footprint.

Here are 5 changes in daily life that can minimise carbon footprint.

1. Responsible Travelling
One of the easiest ways to reduce carbon footprint is through driving, or doing it less. Carpooling and opting for public transport is quite common and effective way to shrink carbon footprint. Even change in driving style can also serve the purpose. Aggressive driving which means speeding, unnecessary acceleration and frequently braking waste both gas and money and reduce mileage and increase carbon foot print.

2. Smart Lighting
The electric energy used to light up homes, schools, offices are generated from thermal power plants that combust fossil fuels to produce the energy, releasing carbon emissions into the atmosphere. Conserving energy, adopting energy efficient bulbs and electrical devices can all help in reducing carbon emissions but cutting down the energy demand.

3. Go Green
It won’t be wrong to say that trees and plants are natural air purifiers and source of oxygen. Planting more and more trees can help in purification of air and reduce the heat effect. Growing  vegetables and fruits in ones garden cans serve the dual purpose of providing fresh air along with fresh farm produce and if it organically grown then even better. Resolve to plant at least two trees a month.

Also Read: Goodbye Plastic, Hello Creativity: Five Easy Ways To Reuse Plastic Bottles

4. Reduce, Reuse and Recycle
Even as efforts should to reduce dependency on environmentally hazardous products like plastic should be made, the need of the hour is to inculcate the habit of reusing and recycling old plastic bottles, plastic bags, and so on. Purchasing upcycled or recycled products is  good way to cut carbon footprints.

5. Purchase And Consume Local Food
Are you someone who likes to eat mangoes year-round? While procuring mangoes in off season is so mean feat, it has an adverse impact on the environment. Transporting these from where it is available to where it s not has a huge cost in terms of carbon emissions. It is always advisable to opt for locally sourced and produced and preferably, organic food. It is healthy for the local economy and environment.


Friday, September 24, 2021

Stain Removing Chemicals

 

Stain Removing Chemicals

The chemicals in this section ca­n help you get rid of those nasty household and laundry stains when properly used.­

Acetic Acid. A 10% solution of acetic acid can be purchased generically at pharmacies. (White vinegar is 5% acetic acid and can be used as a substitute for the stronger solution.) It is a clear fluid that can be used to remove stains on silk and wool. It must be diluted with 2 parts water for use on cotton and linen (a pretest is recommended). It should not be used on acetate. If acetic acid causes a color change, sponge the affected area with ammonia.

­

Acetone. Acetone can be purchased generically at pharmacies and hobby shops. A colorless liquid that smells like peppermint, it can be used on stains caused by substances such as fingernail polish or household cement. Although it will not damage either natural fibers or most synthetics, it should be pretested to make sure that dyed fabrics will not be harmed. It should not be used on fabrics containing acetate. Use only pure acetone on stains; although most nail polish removers contain acetone, the other ingredients included in these products can worsen stains. Caution: Acetone is flammable and evaporates rapidly, producing toxic fumes. When using acetone, work outside or in a well-ventilated place. Avoid inhaling fumes. Store in a tightly capped container in a cool place.

Alcohol. Common isopropyl alcohol (70%), which can be purchased generically at drugstores, is sufficient for most stain-removal jobs that call for alcohol, although the stronger denatured alcohol (90%) can also be used. Be sure you don't buy alcohol with added color or fragrance. Alcohol will fade some dyes; pretest before using it. Alcohol will damage acetate, tri acetate, modacrylic, and acrylic fibers. If you must use it on fibers in the acetate family, dilute the alcohol with two parts water. Caution: Alcohol is poisonous and flammable. Observe all label precautions.

Ammonia. For stain removal, purchase plain household ammonia without added color or fragrance. It is sold at grocery stores. Because ammonia affects some dyes, always pretest on a hidden corner of the stained article. To restore color changed by ammonia, rinse the affected area with water and apply a few drops of white vinegar. Rinse with clear water again. Ammonia damages silk and wool; if you must use it on these fibers, dilute it with an equal amount of water and use as sparingly as possible. Caution: Ammonia is poisonous. Avoid inhaling its fumes. It will cause burns or irritation if it comes in contact with the skin or eyes. Observe all label precautions. Never mix ammonia with chlorine bleach, as this will release chloramine, a highly toxic substance.

Amyl Acetate. Buy chemically pure amyl acetate (banana oil) for use in stain removal. It is sometimes available at drugstores or may perhaps be ordered from them. It is safe for use on fibers that could be damaged by acetone, but it should not be allowed to come in contact with plastics or furniture finishes. Caution: Amyl acetate is poisonous and flammable. Avoid contact with the skin and inhaling the vapors.

Coconut Oil. Coconut oil is sold in drug and health food stores. It is used in the preparation of a dry spotter, which is used to remove many kinds of stains. If you cannot obtain coconut oil, you may substitute mineral oil which is almost as effective.

Glycerine. Glycerine is sold generically in pharmacies. It is used in the preparation of the wet spotter, which is used to remove many kinds of stains.

Oxalic Acid. Effective in treating ink and rust stains, oxalic acid crystals may be found in pharmacies or special-ordered from them. Before using the crystals, you must dissolve them in water (1 tablespoon crystals to 1 cup warm water). You may also be able to purchase liquid oxalic acid at hardware stores, where it is sometimes sold as wood bleach. Pretest the solution on a hidden corner before using it on the stain. Moisten the stained area with the solution. Allow to dry, then reapply, keeping the area moist until the stain is removed. Be sure all traces of the solution are rinsed out. Caution: Oxalic acid is poisonous. Avoid all contact with the skin and eyes and wear rubber gloves and other protective clothing when working with it.

Sodium Thiosulfate. Sometimes available in crystal form at drugstores and photo supply houses, sodium thiosulfate is also known as photographic "hypo" or fixer. Although considered safe for all fibers and harmless to dyes, it should be­ tested on an inconspicuous area of fabric before use. Handle carefully, as sodium thiosulfate can cause irritation to the eyes, skin, lungs and digestive tract.

Turpentine. Turpentine is commonly found in paint and hardware stores and in art supply houses. Most often used as a thinner for oil-base paints, it is effective on paint and grease stains, but it must be used carefully. Caution: Turpentine is flammable and poisonous. Observe all label precautions.

Vinegar. Only white vinegar should be used for stain removal. Cider and wine vinegar have color that can leave a stain. Vinegar can be purchased at grocery stores and pharmacies. It contains a 5% acetic acid solution and should be diluted if you must use it on cotton or linen. Vinegar is safe for all other colorfast fibers, but can change the color of some dyes, so always test its effects on an inconspicuous area first. If a dye changes color, rinse the affected area with water and add a few drops of ammonia. Rinse thoroughly with water again.

Wednesday, September 22, 2021

ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയിലേക്ക് പ്രതീക്ഷയോടെ

 ഗ്ലാസ്‌ഗോ  കാലാവസ്ഥാ ഉച്ചകോടിയിലേക്ക് പ്രതീക്ഷയോടെ :   




പ്രകൃതിയും ശാസ്ത്രലോകവും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളും നയരൂപവത്‌കരണ വിദഗ്‌ധരും കാലാവസ്ഥാ ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും അടങ്ങുന്ന ആഗോളസമൂഹം ബ്രിട്ടനിലെ ഗ്ലാസ്‌ഗോവിൽ ഇത്തവണ ഒത്തുചേരുന്നത്. ലോകത്തിന്റെ ഭാവിയിൽ ആശങ്കയുള്ളവരെല്ലാം ഈ വർഷം നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. 2021 ഒക്ടോബർ 31 മുതൽ നവംബർ 12 വരെ, ഇറ്റലിയുടെകൂടി സഹകരണത്തോടെ, ബ്രിട്ടൻ ആതിഥേയത്വം വഹിക്കുന്ന ‘cops 26’ (കോൺഫറൻസ് ഓഫ് പാർട്ടീസ് 26) പല കാരണങ്ങൾകൊണ്ടും സുപ്രധാനമാണ്. ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി IPCC പുറത്തിറക്കിയ ആറാം വിലയിരുത്തൽ റിപ്പോർട്ട് മനുഷ്യഭാവിയെ സംബന്ധിച്ച പല ഗൗരവമായ മുന്നറിയിപ്പുകളും നൽകുന്നുണ്ട്.


അലംഭാവം എവിടെയെത്തിക്കും


കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിൽ ലോകരാഷ്ട്രങ്ങളുടെ അലംഭാവപൂർണമായ സമീപനം ഗുരുതരമായ സാഹചര്യങ്ങളിലേക്ക് ആഗോളസമൂഹത്തെ എത്തിക്കുമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു.


പാരീസ് ഉടമ്പടിലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ ലോകം അപകടകരമായ പാതയിലാണ്; അതുകൊണ്ടുതന്നെ അപകടസാധ്യത കൂടിക്കൊണ്ടിരിക്കുന്നു; അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദശകങ്ങളിൽ ആഘാതം വിനാശകരമായിരിക്കും തുടങ്ങിയ മൂന്ന് നിർണായക കാര്യങ്ങളാണ് ഇതിൽ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.


2010-നെ അപേക്ഷിച്ച് 2030-ഓടെ കാർബൺ പുറന്തള്ളലിൽ ഒരു ശതമാനം കുറവുസംഭവിക്കുമെന്ന് ദേശീയ നിർണീത സംഭാവനകൾ (നാഷണലി ഡിറ്റെർമിൻഡ് കോൺട്രിബ്യൂഷൻസ് എൻ.ഡി.സി) സൂചിപ്പിക്കുന്നു.


അതേസമയം കാർബൺ ഉദ്‌വമന നിരക്ക് കുറഞ്ഞ സാങ്കേതികവിദ്യകളുടെ വിന്യാസം, നിക്ഷേപം എന്നിവ സംബന്ധിച്ച നിലവിലെ പ്രവണത അതേപടി തുടരുകയാണെങ്കിൽ നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.7 ഡിഗ്രി താപവർധന സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ താപവ്യതിയാനത്തിൽ 3.5 ഡിഗ്രി ഉയർച്ച സംഭവിക്കാനുള്ള സാധ്യത പത്തു ശതമാനം അധികമാണെന്നും വിലയിരുത്തപ്പെടുന്നു. ഈ സാധ്യതകളൊക്കെയും രാഷ്ട്രങ്ങൾ സ്വയം പ്രഖ്യാപിച്ച കാർബൺ കുറയ്ക്കൽ നയം അതേപടി പിന്തുടരുന്നെങ്കിൽ മാത്രമാണ്. അതിൽ വീഴ്ച വരുത്തിയാലുള്ള പ്രത്യാഘാതങ്ങൾ വിവരണാതീതമായിരിക്കും. നിലവിൽ രാഷ്ട്രങ്ങളുടെ നിർണീത സംഭാവനകൾ സംബന്ധിച്ച ഗതിവിഗതികൾ അതേപടി പിന്തുടർന്നാൽ തന്നെയും പാരീസ് ഉടമ്പടി അനുസരിച്ചുള്ള 1.5 ഡിഗ്രി എന്ന ലക്ഷ്യത്തിലെത്താനുള്ള സാധ്യത ഒരുശതമാനം മാത്രമാണ്‌.


താപവ്യതിയാനത്തിന്റെ ആഘാതങ്ങൾ


താപവ്യതിയാനത്തിലെ വർധന 2019-ൽ മാത്രം ലോകത്തൊട്ടാകെ 300 ബില്യൺ തൊഴിൽ മണിക്കൂറുകൾ നഷ്ടമാക്കിയെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 2000-ത്തിനെക്കാൾ 52 ശതമാനം അധികമാണ് തൊഴിൽമേഖലയിൽ സംഭവിച്ച ഈ നഷ്ടം. അതിതീവ്ര ചൂട് കാരണമുള്ള മരണം കഴിഞ്ഞ രണ്ട് ദശകത്തിൽ 54 ശതമാനമായി വർധിക്കുകയുണ്ടായി. 2018 ൽമാത്രം ആഗോളതലത്തിൽ 2,96,000 മരണമാണ് ഇത്തരത്തിൽ ഉണ്ടായിട്ടുള്ളത്. ഇതേവർഷം ഇന്ത്യയിൽമാത്രം 31,000 മരണമാണ് ചൂട് തരംഗങ്ങൾകാരണം സംഭവിച്ചത്. താപനിലയിലെ വർധന തുടരുകയാണെങ്കിൽ 2040 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയിൽ പാതിയോളം താപതീവ്രതയുടെ ഇരകളായിരിക്കുമെന്നും പ്രതിവർഷ മരണനിരക്ക് ഒരു കോടിയോളം വരുമെന്നും കണക്കാക്കപ്പെടുന്നു.


ഭക്ഷ്യ-ജല സുരക്ഷ


വരൾച്ച, വെള്ളപ്പൊക്കം എന്നിവകാരണം ഈയടുത്തകാലത്തുമാത്രം നഷ്ടമായ കാർഷികവിളകളുടെ അളവ് 20 മുതൽ 50 ശതമാനം വരെയാകാമെന്ന് കണക്കാക്കിയിരിക്കുന്നു. പ്രാദേശികമായുണ്ടാകുന്ന താപവ്യതിയാനങ്ങൾക്കും വെള്ളപ്പൊക്ക തീവ്രതയ്ക്കും അനുസരിച്ച് വിളനാശത്തിൽ വ്യത്യാസമുണ്ടായിരിക്കും. ഭാവിയിലെ ജനങ്ങളെ അടക്കം തീറ്റിപ്പോറ്റുന്നതിനായി 2050 ആകുമ്പോഴേക്കും ആഗോള ഭക്ഷ്യോത്പാദനത്തിൽ 50 ശതമാനത്തിലധികം വർധന വേണ്ടിവരും. കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുന്നില്ലായെങ്കിൽ കാർഷികോത്പാദനത്തിൽ 30 ശതമാനം ഇടിവ് സംഭവിക്കും.കലോറി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ഭക്ഷ്യവിളകൾ നെല്ലും ഗോതമ്പുമാണ്. ആഗോളതലത്തിൽ കാർഷികഭൂമിയുടെ 35 ശതമാനവും ഈ രണ്ടുവിളകളും കൃഷി ചെയ്യുന്നതിനാണ് നീക്കിവെച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഏഷ്യൻ രാജ്യങ്ങളിലെ നെല്ല്, ഗോതമ്പ് വിളകളെ വലിയതോതിൽ ബാധിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.


ഭക്ഷ്യസുരക്ഷയെ എന്നപോലെ ജലസുരക്ഷയുടെ കാര്യത്തിലും വലിയ ആശങ്കകളാണ് നിലനിൽക്കുന്നത്. വർഷങ്ങൾ കഴിയുന്തോറും വരൾച്ചദിനങ്ങളുടെ എണ്ണം വർധിക്കുന്നു. 2040 ആകുമ്പോഴും അതിതീവ്ര വരൾച്ചാ പ്രതിഭാസം ആറുമാസം വരെ നീളും. അതിവൃഷ്ടി, പ്രളയം തുടങ്ങിയ പ്രാകൃതിക സംഭവങ്ങളുടെ എണ്ണത്തിൽ 23 ശതമാനം വർധനയാണ് 2020 ൽമാത്രം സംഭവിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട മരണനിരക്കിലും 18 ശതമാനം വർധനയുണ്ടായി.


പ്രതിജ്ഞകൾമാത്രം മതിയാകില്ല


കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാമെന്ന ചിന്തയിൽ കാർബൺ ബഹിർഗമനത്തെ സംബന്ധിച്ചുള്ള നെറ്റ് സീറോ പ്രതിജ്ഞകൾ പ്രഖ്യാപിക്കുന്നതിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. എന്നാൽ ഈ പ്രതിജ്ഞകൾ നിറവേറ്റാനാവശ്യമായ നയപരമായ വ്യക്തതയോ അവ നടപ്പാക്കുന്നതിനുള്ള പ്രായോഗിക കർമപദ്ധതികളോ ഒന്നുംതന്നെ രാഷ്ട്രങ്ങളുടെ മുന്നിലില്ല എന്നത് ആഗോള കാർബൺ ബജറ്റും ലക്ഷ്യങ്ങളും തമ്മിലുള്ള വിടവ് ഓരോ വർഷവും വർധിക്കുന്നതിന് ഇടനൽകുന്നു. വർധിച്ചുവരുന്ന ഈയൊരു വിടവ്, ആരോഗ്യ പ്രശ്നം, ഭക്ഷ്യ-ജല സുരക്ഷ ഇവയൊക്കെച്ചേർന്ന് ഉടലെടുക്കുന്ന ഉത്പാദനഷ്ടം, സാമ്പത്തിക തകർച്ച എന്നിവയിലേക്ക് ആഗോളസമൂഹത്തെ കൊണ്ടുചെന്നെത്തിക്കും. കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാൻ നയപരമായ തീരുമാനങ്ങളും പ്രായോഗിക കർമപദ്ധതികളുമാണ് ആവിഷ്കരിക്കേണ്ടത്. രാഷ്ട്രീയ ഭരണനേതൃത്വങ്ങളെ അതിലേക്ക് നയിക്കുന്നതിന് ശക്തമായ ജനകീയ സമ്മർദങ്ങൾ ഉയരേണ്ടതും അത്യാവശ്യമാണ്.



( by കെ  സഹദേവൻ <സൗത്ത്‌ ഏഷ്യൻ പീപ്പിൾസ്‌ ആക്‌ഷൻ ഓൺ ക്ലൈമറ്റ്‌ ചെയ്‌ഞ്ച്‌ നാഷണൽ വർക്കിങ്‌ കമ്മിറ്റിയംഗമാണ്‌ ലേഖകൻ)


from the mathrubhumi

Friday, June 4, 2021

Ecology is permanent economy

 





പ്രിയപ്പെട്ട കൂട്ടുകാരേ ,

സുന്ദർ ലാൽ  ബഹുഗുണ എന്ന പേര് കേട്ടിട്ടുണ്ടോ ? പലർക്കും അദ്ദേഹത്തെ അറിയാമായിരിക്കും .ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാ ണ് അദ്ദേഹത്തിന്റെ പേര് . ചിപ്കോ നു വെച്ചാൽ കെട്ടിപ്പിടിക്കൽ . മരങ്ങളെ കെ ട്ടിപ്പിടിക്കലാണ് കേട്ടോ .മരക്കച്ചവടക്കാർ ഉത്തരേന്ത്യയിൽ വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങിയപ്പോൾ ഗ്രാമീണർ ഓരോരുത്തരും ഓരോ മരത്തേയും കെട്ടിപ്പിടിച്ചു നിന്നു . തങ്ങളെ മുറിച്ചാലേ മാറാതെ മുറിക്കാൻ കഴിയൂ എന്നുറച്ചു  നിന്ന അവരുടെ മുന്നിൽ മരം മുറിക്കാനെത്തിയവർ തോറ്റു  പിൻവാങ്ങി .കുറേ  മരങ്ങളും അവയുൾപ്പെടുന്ന വനവും അങ്ങിനെ രക്ഷപെട്ടു .Ecology  is permanent economy  എന്ന്  പ്രഖ്യാപിച്ച ഈ സുന്ദർലാൽ ബഹുഗുണ തുടർന്നങ്ങോട്ട് ഭാരതത്തിൽ നടന്ന  വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .  ഇക്കഴിഞ്ഞമാസം കോവിഡ് ബാധിച്ചാണ് അദ്ദേഹം മരണമടയുന്നതു .അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കാതെ 

ഈ പരിസ്ഥിതി ദിനത്തിൽ എന്തെങ്കിലും പറയുന്നത് ഉചിതമല്ല .അതുപോലെ വിവരിക്കാനാവാത്ത നഷ്ടമാണ് സുഗതകുമാരി ടീച്ചറിന്റെ വേർപാട് . സൈലന്റ് വാലി വനം സംരക്ഷിതമായി നില്കുന്നതിൽ  സുഗതകുമാരി  ടീച്ചറിന്റെ ഇടപെടൽ പ്രധാനമായ കാരണമാണ് .

ആവട്ടെ .കോവിഡു കാരണം  നിങ്ങളൊക്കെ ഒരുവര്ഷത്തിലധികമായി ഒരു തരം വീട്ടുതടങ്കലിലാണല്ലോ . ഈ കോവിഡ്  എങ്ങിനെയാണ് ഉണ്ടായത് എന്നറിയാമോ ?

*******

ഉൾവനങ്ങളിലേക്കുള്ള  മനുഷ്യൻറെ അമിതമായ ഇടപെടലാണ് ഇത്തരം സൂക്ഷ്മ ജീവികൾ മനുഷ്യലെത്താൻ കാരണമെന്നു ശാസ്ത്രജ്ഞന്മാർക്കിടയിൽ പ്രബലമായ അഭിപ്രായമുണ്ട് .അതുപോലെ പനി എന്നത് തിരിച്ചിട്ടാൽ ഭീകരമായ ഒരു രോഗത്തിന്റെ പേര് കിട്ടുമല്ലോ . നിപ .ഈ നിപ മനുഷ്യരിലെത്തിയതെങ്ങിനെയാണ് ?  വവ്വാലുകളി ൽ നിന്നു .മനുഷ്യർ പ്രകൃതിചൂഷണം അതിരൂക്ഷമായി നടത്തുന്നതിന്റെ ഫലം നമ്മൾ തിരിച്ച റിയുന്നുണ്ടോ ? ഇതാവട്ടെ ഇന്നത്തെ ചിന്താവിഷയം . 


നമ്മുടെ ജീവിതം , നാം ജീവിക്കുന്ന അന്തരീക്ഷം , വായു  , വെള്ളം , മണ്ണ് , കാലാവസ്ഥ ഒക്കെ അതിവേഗം യാതൊരു വ്യവസ്ഥയുമില്ലാതെ മാറിപ്പോയിരിക്കുന്നു .വിഷമയമാകുന്നു .മനു ഷ്യൻറെ അമിത ലാഭക്കൊതിയും സ്വാർത്ഥതയും അശ്രദ്ധയും പ്രകൃതിയെ ശ്വാസം മുട്ടിക്കുകയാണ് . പ്രകൃതി ആരുടെയൊക്കെയോ വില്പനച്ചരക്കായിരിക്കുന്നു .

കോവിഡിന് മുൻപ്  തന്നെ ഡ ൽഹിയിൽ മനുഷ്യർക്ക്‌ ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു . ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗ് എന്ന ജലസുഭിക്ഷമായ   ഒരു നഗരം മുഴുവൻ വരണ്ടു പോയിരുന്നു . പലതരം ജീവിവർഗങ്ങലും അമൂല്യമായ സസ്യജാ ലങ്ങളും വംശ നാശം നേരിടുകയാണ് . ജീവിക്കാൻ കൊള്ളാത്ത ഒരു സ്ഥലമായി ഭൂമി മാറുകയാണ് .കോവിഡ് പോയാലും ബാക്കി നിൽക്കുന്ന അതി ഭയങ്കര പ്രശ്നം ഇതാണ് .

ഇതിനെന്തെങ്കിലും പോംവഴി യുണ്ടോ ? ഒരു മറു മരുന്ന് ? ഒരു തിരിച്ചു പോക്ക് ?  ഈ മനോഹര തീരങ്ങൾ മലകൾ പുഴകൾ പൂവന ങ്ങൾ  നിലനിര്ത്താൻ എന്തെങ്കിലും മാർഗം ?

***************************************

ഒരു വഴി ഉണ്ടെന്നാണ് ഗ്രെറ്റ  തൻബർഗ് പറയുന്നത് . മാര്പ്പാപ്പാ പറയുന്നത് . ബൈഡൻ അടക്കമുള്ള രാജ്യ ഭരണാധികാരികൾ പറയുന്നത് .നമ്മുടെ രാജ്യത്തെ ഭരണാധികാരികളും പരിസ്ഥിതി പ്രവർ ത്തകരും പറയുന്നത് .


ഗ്രെറ്റ -ഗ്രെറ്റ  തൻബർഗ് -    നിങ്ങളെപ്പോലൊരു സ്‌കൂൾ വിദ്യാര്ഥിനിയാണ് . കാലാവസ്ഥാമാറ്റത്തിനെതിരെ  സ്‌കൂളിൽ അവൾ തുടങ്ങിയ സമരം fridays for future  ലോകത്തു അതിശക്തമായ തീരുമാനങ്ങൾ ഉണ്ടാകാനിടയാക്കി . പരിസ്ഥിതി സംരക്ഷണം ഉറപ്പാ ക്കിമാത്രമുള്ള വ്യവസായങ്ങൾ ഗ്രീൻ ഇൻഡസ്ടറി ,കാലാവസ്ഥാ അടിയന്തിരാവസ്ഥ  , ഹരിത നയങ്ങൾ , കാർബൺ ന്യൂട്രൽ നഗരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ലോകവ്യാപകമായിതുടങ്ങി .ഒത്തു ശ്രമിച്ചാൽ നമുക്കിത് സാധ്യമാണ്.

ഈ കാർബൺ ന്യൂട്രൽ എന്നുവെച്ചാൽ എന്താ ? അറിയില്ലെങ്കിൽ വായിച്ചു കണ്ടുപിടിക്കുക . ശാസ്ത്രമാസികകൾ വായിച്ചാൽ മതി .യുറീക്ക , ശാസ്ത്രകേരളം ഇതൊക്കെ ഇത്തരം കാര്യങ്ങൾ വിശദീകരിക്കുന്ന മാസികകളാണ് .വരിസംഖ്യ അടച്ചാൽ  തപാലിൽ കിട്ടും .ലുക്കാ എന്നൊരു ഓൺലൈൻ വെബ് സൈറ്റ്ഉ വേറെ ഉ ണ്ട് . ഇതിലൊക്കെ നമുക്ക്  ചെയ്യാവുന്ന  പ്രകൃതി സംരക്ഷണ പ്രവർത്തങ്ങളെക്കുറിച്ചു  രസകരമായി വിവരിക്കുന്നുണ്ട് . ലൂക്ക എന്ന് മാസികയ്ക്കു പേര് വരാൻ കാരണം എന്താ ? പോട്ടെ സാരമില്ല .പിന്നെ കണ്ട് പിടിക്കുക .വേറൊരു രഹസ്യം ഈ ലൂക്കയിൽ 

ഉണ്ട്ജൂ.ൺ 5 നു രാവിലെ 9  മണിക്കും 10 മണിക്കും ഇടയിൽ ഒരു പരിസ്ഥിതി ക്വിസ് ഓൺലൈനിൽ ഉണ്ട് കേട്ടോ.https://luca.co.in/

****************************************

വേറൊരു സ്വകാര്യം കേൾക്കണോ  ?നമ്മുടെ സംസ്ഥാനത്തു ഒരു ജില്ലയിൽ  ഒരുപഞ്ചായത്തു  ഇന്ത്യയിൽ തന്നെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തു ആകാൻ വേണ്ട നടപടികൾ എടുത്തു തുടങ്ങി കഴിഞ്ഞു . ഏതു പഞ്ചായത്തു . അത് നിങ്ങൾ അന്വേഷിച്ചു  കണ്ട് പിടിച്ചു 9447739033 എന്ന നമ്പറിൽ അറിയിക്കുക .ഈ കാർബൺ ന്യൂട്രൽ എന്നുവെച്ചാൽ എന്താ എന്നും രണ്ട് വാക്യങ്ങൾ എഴുതണം ആദ്യം ഉത്തരം അയക്കുന്ന മൂന്ന് പേർക്ക്   യുറീക്ക /  ശാസ്ത്രകേരളം ഒരു വർഷത്തേക്ക് തപാലിൽ അയച്ചു കിട്ടും . ആട്ടെ .നിങ്ങളുടെ പഞ്ചായത്തു കാർബൺ ന്യൂട്രൽ ആകാൻ  എന്ത് ചെയ്യണം ?

കാർബോ ഡിഓക്സിഡറിന്റെ അളവ്  പൂജ്യം നിരക്കാക്കാൻ പാകത്തിൽ നാട്ടുകാരുടെ ജീവിതരീതിയിൽ , വ്യവസായങ്ങളിൽ , ഗതാഗതത്തിൽ , എന്നിങ്ങനെ പ്രകൃതിയുമായി ഇടപടുന്ന എല്ലാ പ്രവർത്തനങ്ങളിലും ഹരിത രീതികൾ വരണം . പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം .പ്രകൃതിയെ സ്നേഹിച്ചു ജീവിക്കണം .അതെങ്ങിനെ ?

പക്ഷികളെ നിരീക്ഷിച്ചു തുടങ്ങാം .പലതരം പക്ഷികളുണ്ട് . ഓലഞ്ഞാലി കാക്കത്തമ്പ്രാട്ടി , ഉപ്പൻ , മീൻകൊത്തി,മഞ്ഞക്കിളി , നാകമോഹൻ  ജനാലകൾ നിന്നും നോക്കിയാൽ കാണാം . 5 പക്ഷികളുടെ പേര് ഒറ്റ ശ്വാസത്തിൽ പറയാമോ . വേറെ വേറെ നിറങ്ങളാകണം .പക്ഷി ചിത്രങ്ങൾ വരക്കാം . തൂവലുകൾ ശേഖരിച്ചു ആൽബമാക്കാം . അങ്ങിനെ താല്പര്യമുള്ളവർക്കു ഡോ സാ ലിം അലിയെ പ്പോലെ  പക്ഷിനിരീക്ഷകനായി മാറാം .  പറ്റുമോ ?

ചെടികൾ നടണം , നട്ടാൽ പോരാ പരിപാലിക്കണം .

ഔഷധതോട്ടങ്ങൾ ഉണ്ടാക്കാം .

തൊടിയിൽ ഉള്ള മരങ്ങളുടെ പേര് പഠിക്കാം .

സ്‌കൂളിൽ പോകാൻ തുടങ്ങിയാൽ പരിസ്ഥിതി ക്ളബ്ഒന്നു ഉഷാറാക്കാം .

എല്ലാ കൂട്ടുകാർക്കും -ഗ്രെറ്റ തുൻബർഗിന്റെ  കൂട്ടുകാർക്ക് വിശേഷിച്ചും - പരിസ്ഥിതിദിന ആശംസകൾ 

ഒരു കാര്യം കൂടി .

 ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം.


പിന്നോരു കാര്യം . ഇന്ന് ഞാൻ ചോദിച്ച എല്ലാ ചോദ്യങ്ങളുടെയും ഉത്തരവും ഈ ഓഡിയോയുടെ സ്ക്രിപ്റ്റും https://savenaturesavemotherearth.blogspot.com/ എന്ന ബ്ലോഗിലുണ്ട് . സേവ് നേച്ചർ സേവ് മദർ ഏർത് . പേരെങ്ങിനെ ?

നന്ദി . നമസ്കാരം -രാധാകൃഷ്ണൻ  സി കെ

  click here for the audio 

ഈ ഓഡിയോയിലെ ചോദ്യങ്ങളുടെ ഉത്തരം 12 06 2021 ന് ഇവിടെത്തന്നെ ചേർക്കുന്നതാണ് .

*******************************************************************

ഈ പോസ്റ്റിനു പ്രേരകയായ ലതാഭായി ടീച്ചറിനു അഭിവാദ്യങ്ങൾ !


*******************************************************************************

ഇന്നത്തെ കവിത 



ആശയ ചർച്ച (  അശ്വതി ക്കു സമർപ്പിക്കുന്നു )

ലോകത്തിന്റെ പെരുമടിശ്ശീലത്തലവർ - ലോകത്തിലെ  സമ്പന്ന സ്ഥാപന ത്തലവൻമാർ > ലോക വൻകിടവ്യവസായികൾ >  ലാഭക്കൊതിയന്മാരായ കോർപ്പറേറ്റുകൾ

യാതൊരു മാനദണ്ഡവുമില്ലാതെ പ്രകൃതി ചൂഷണം നടത്തി വൻ ലാഭമുണ്ടാക്കുന്ന വൻകിട കോർപറേറ്റുകളെ കടുത്ത വേദനയോടും പരിഹാസത്തോടും കൂടി കവി അഭിസംബോധന ചെയ്യുകയാണ്.

 അലക്കി തേച്ച വെഞ്ചിരിയുമായ് നാടു മുറിക്കാൻ കൊതിച്ചു നിൽപവർ > സ്വാർത്ഥത മാത്രമുള്ള ചില രാഷ്ട്രീയക്കാർ

മലകളും  മരങ്ങളും മറിച്ചുവിൽക്കുന്നതിന്നു  കൂട്ടു നിൽക്കുന്ന പല രാഷ്ട്രീയ നേതാക്കളും  കശാപ്പുകാരെപ്പോലെ കേരളത്തെ മുറിച്ചു വിൽക്കുകയാണ് എന്ന ശകാരമാണ് കവിതയുടെ മധ്യഭാഗത്ത്. അവസാന ഭാഗത്താകട്ടെ, മ തത്തിന്റെ അടിസ്ഥാനത്തിൽ ID Card ഏർപ്പാടാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സമീപ കാല നീക്കങ്ങളെ പരിഹസിക്കുകയാണ്. അറവുശാലയിലെ  അറക്കപ്പെടാനായി ചാപ്പ കുത്തപ്പെട്ട   കന്നുകാലികളെപ്പോലെ കേരളത്തിലെ നൂറു കോടിയോളം വരുന്ന മനുഷ്യർ കഴുത്തിൽ ID Card ഉം തൂക്കി വൻകിട വ്യവസായികൾക്കു മുന്നിൽ അടിമ വിപണിയിൽ വിൽക്കപ്പെടാനായി നിൽക്കുകയാണ്. അവരെ രക്ഷിക്കാനാരുമില്ലല്ലോ എന്ന പ്രതിഷേധ ത്തിൽ കവിത പൂർണമാകുന്നു.


ആഗോളവൽക്കരണം, കമ്പോളവൽക്കരണം,കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ചൂഷണം, ലാഭക്കൊതിക്കും കോർപ്പറേറ്റുകൾക്കും കൂട്ടുനിൽക്കുന്ന രാഷ്ട്രീയ വ്യവസ്ഥ, പാവപ്പെട്ടവനും പാർശ്വവൽക്കരിക്കപ്പെട്ടവനും എതിരു നിൽക്കുന്ന ഭരണനയങ്ങൾ,  മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു നിർത്തുന്ന രാഷ്ട്രീയ തന്ത്രങ്ങൾ ഇതൊക്കെ ഈ കവിത കൈതൊടുന്ന പൊള്ളുന്ന വിഷയങ്ങളാണ്.

***************************************************

previous post :

മിശ്ര വിള സമ്പ്രദായത്തിലെ വിജയകരമായ അനുഭവങ്ങൾ


Friday, May 14, 2021

മിശ്ര വിള സമ്പ്രദായത്തിലെ വിജയകരമായ അനുഭവങ്ങൾ



ഉർവിയെ പുഷ്പ്പിപ്പിക്കും കല പോൽ നമുക്കത്ര നിർവൃതികരം,

സർഗ വ്യാപാരമുണ്ടോ മന്നിൽ ?


Click here and please listen to this voice file from Kannur FM 

(മൊബൈലിൽ ക്ലിക്കുന്നവർ വോയിസ് കേൾക്കാൻ രണ്ട് തവണ ക്ലിക്കണം)  

 

കടുമേനി അപ്പുക്കുട്ടൻ നായർ മികച്ച കർഷകനാണ്.അദ്ദേഹത്തിന്റെ കൃഷിയിലുള്ള അറിവും താൽപര്യവും ആദരണീയമാണ്. ഞങ്ങളുടെ സ്കൂളിലെ വിദ്യാർഥികൾക്ക് നെൽക്കൃഷിയിൽ പരിശീലനം തന്നിട്ടുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് 2013 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂമിത്ര സേനാ ക്ലബ്ബിനുള്ള അവാർഡ് കമ്പല്ലൂർ ഗവ .ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചത്.(click here for a reportതിരുവനന്തപുരത്ത് അന്നു നടന്ന സമ്മാനദാന ച്ചടങ്ങിൽ പരിസ്ഥിതി വകുപ്പിന്റെ ഡയരക്ടർ ശ്രീകണ്ഠൻ നായർ അപ്പുക്കുട്ടൻ നായരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കു നൽകിയ " മലയോരത്തെ നെൽകൃഷി പരിശീലനത്തെ "ക്കുറിച്ച് പ്രത്യേക പരാമർശം നടത്തിയിരുന്നു .( ഇതിന്റെ വീഡിയോ ലിങ്ക് ഇവിടെ ചേർക്കുന്നതാണ്https://www.youtube.com/watch?v=QVGfyk5qCys&t=3s  ) നല്ലൊരു ആതിഥേയൻ കൂടിയായ അദ്ദേഹത്തിന്റെ വീട്ടിലും കൃഷിയിടത്തിലും ഞങ്ങൾ പലതവണ പോയിട്ടുണ്ട്. മിശ്ര വിള സമ്പ്രദായത്തിലെ അദ്ദേഹത്തിന്റെ വിജയകരമായ അനുഭവങ്ങൾ കേരള സമൂഹത്തിന്റെ അതിജീവനത്തിന് നിർണായകമായ മുതൽ കൂട്ടാണ് .വിവിധ കൃഷി കൂട്ടായ്മകളിൽ അദ്ദേഹത്തിന്റെ ക്ലാസുകൾ ലഭിക്കുന്നത് നന്നായിരിക്കും. അംഗീകാരങ്ങൾക്കു പുറകെ പോകാത്ത, പ്രകൃതി സ്നേഹിയും  മാതൃകാ കൃഷിക്കാരനുമായ അദ്ദേഹത്തിന് ഇനിയും ധാരാളം അംഗീകാരങ്ങൾ ലഭിക്കട്ടെ. - CKR






Monday, May 3, 2021

WITH LOVE TO CK MASTER

 C K MASH IN ALAKODE............

കൃഷ്ണകുമാർ മാസ്റ്റർ ഞങ്ങളുടെ ഹരിതഗ്രാമം പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിച്ച പ്രകൃതിസ്നേഹിയാണ് . അദ്ദേഹത്തിനു മാതൃകാ സ്വയംസഹായ സംഘം ആശംസ കൾ നേരുന്നു . 



03 / 08 / 2019 ഹരിത ഗ്രാമം ഉത്ഘാടനം ചെയ്തു .


ആലക്കോട്  എൻ  എസ് എസ്   ഹയർ സെക്കണ്ടറി സ്കൂൾ  നാഷനൽ സർവീസ് സ്കീം യൂനിറ്റിന്റെയും കൊട്ടയാട് കവല മാതൃകാ സ്വയം സഹായ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഹരിത ഗ്രാമ പ്രൊജക്ട് ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് വർഗീസ് ഉൽഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് മുരളീദാസ് അധ്യക്ഷത വഹിച്ചു. മാതൃകാ സ്വയം സഹായ സംഘം പ്രസിഡന്റ് രാജു മേക്കുഴയിൽ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ പ്രേംകുമാർ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.മാതൃകാ സ്വയംസഹായ സംഘം സെക്രട്ടറി ബെന്നി തോമസ് , സംഘാംഗങ്ങളായ  സുരേഷ്, സി.കെ.രാധാകൃഷ്ണൻ , അദ്ധ്യാപകനും പ്രകൃതി സ്നേഹിയുമായ   കൃഷ്ണകുമാർ മാസ്റ്റർ , സ്‌കൂൾ സ്റ്റാഫ് സെക്രട്ടറിസിന്ധുകുമാരി ഇ  വി  ,എൻ എസ് എസ് വളണ്ടിയർ  രവിശങ്കർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു  സ്കൂൾ സ്റ്റാഫംഗം ഡോ. ദീപേഷ് കൃതഞ്ജത രേഖപ്പെടുത്തി.

Wednesday, April 28, 2021

ഹരിത പദ്ധതി കാര്യശേഷി വികസനം

 

ഹരിത പദ്ധതി കാര്യശേഷി വികസനം BY KILA

 തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം




കേരളത്തിന്റെ കാലാവസ്ഥയെയും പ്രകൃതി സമ്പത്തിന്റെ നിലനില്പിനേയും സ്വാധീനിക്കുന്ന പ്രദേശമാണ് ലോകത്തിലെ തന്നെ ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായ പശ്ചിമഘട്ട മലനിരകള്‍കേരള സംസ്ഥനത്തെ ഈര്‍പ്പമുള്ള ഉഷ്ണമേഖലാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ മലനിരകളില്‍ (ഹൈറേഞ്ച് മൗണ്ടെയ്ന്‍ ലാന്‍ഡ്സ്കേപ്പ് എച്ച്.ആര്‍.എം.എല്‍വളരെ വ്യത്യസ്തമായ കാലാവസ്ഥയാണുള്ളത്ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ ഭൂപ്രദേശംനമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്പ്രദേശത്തെ മണ്ണ്ജലംജൈവസമ്പത്ത്‌ എന്നിവയുടെ സംരക്ഷണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഥമ പരിഗണനാ വിഷയമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നുഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്നടത്താന്‍ സാധിക്കും.

പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി പ്രാദേശിക ഭരണ സ്ഥാപനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുക എന്നത് പ്രധാനമാണ്തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍രീതികള്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ ജൈവവൈവിധ്യത്തെ പരിപോഷിപ്പിക്കുന്നതിന് ഉതകുന്നതായിരിക്കുകയുംതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തിയിട്ടുള്ള ഹരിത പദ്ധതികളാണ് രൂപീകരിക്കേണ്ടത്.

ഗ്ലോബല്‍ എന്‍‌വയോണ്‍മെന്‍റ് ഫെസിലിറ്റി (ജി‌.ഇ‌.എഫ്.)യുടെ ധനസഹായത്തിലൂടെ ഭാരത സര്‍ക്കാരിന്റെ പ്രകൃതി വനം കാലാവസ്ഥ മന്ത്രാലയംഐക്യരാഷ്ട്ര വികസന പദ്ധതി (യു‌.എന്‍‌.ഡി‌.പിഎന്നിവ ഇന്ത്യ ഹൈറേഞ്ച് മൗണ്ടെയ്ന്‍ ലാന്‍ഡ്‌സ്‌കേപ്പ് (ഐ‌.എച്ച്‌.ആര്‍.‌എം‌.എല്‍എന്ന പ്രോജക്റ്റ് ആരംഭിച്ചുവിവിധ തരത്തിലുള്ള ഭൂപരിപാലന പ്രവര്‍ത്തനങ്ങള്‍ വഴി സുസ്ഥിരമായ ഉപജീവനമാര്‍ഗവും ജൈവവൈവിധ്യ സംരക്ഷണവും നടപ്പാക്കുന്നതിനു സംസ്ഥാനതലത്തില്‍ കേരള സംസ്ഥാന വനംവന്യജീവി വകുപ്പും ഹരിത കേരളം മിഷനും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്ഇടുക്കിഎറണാകുളംതൃശ്ശൂര്‍ ജില്ലകളിലായി പരന്നു കിടക്കുന്ന പശ്ചിമ ഘട്ട മലനിരകളിലെ 11 ഗ്രാമ പഞ്ചായത്തുകലിലാണ് യു.എന്‍.ഡി.പി.-എച്ച്.ആര്‍.എം.എല്‍പ്രോജക്ട് നടപ്പാക്കുന്നത്ഇതിന്റെ ഭാഗമായി പ്രസ്തുത ഗ്രാമപഞ്ചായത്തുകളില്‍ 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയും 2022-27 ലെ പതിനാലാം പഞ്ചവല്‍സര പദ്ധതിയും ഹരിത പദ്ധതിയായി തയ്യാറാക്കുന്നതിനുള്ള കാര്യശേഷി വികസന പരിശീലനമാണ് ഈ ഓണ്‍ലൈൻ കോഴ്സിലൂടെ നല്‍കുന്നത്.

ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

ഹരിത പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രസ്തുത പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ക്കുംഉദ്യോഗസ്ഥര്‍ക്കുംമറ്റ് സാമൂഹ്യ സംഘടനകളായ വനസംരക്ഷണ സമിതികുടുംബശ്രീഎക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിബി.എം.സിവിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തകര്‍ക്കും സുസ്ഥിര വികസന കാഴ്ചപ്പാട് ലക്ഷ്യം വെച്ച് ജൈവവൈവിധ്യ പരിപാലനം മുന്‍നിര്‍ത്തിയുള്ള ആസൂത്രണവും പങ്കാളിത്തവും സൃഷ്ടിക്കുന്നതിനുമുള്ള കാര്യശേഷി വികസനം നല്‍കുക എന്നതാണ് ഈ കോഴ്സിന്‍റെ ലക്ഷ്യം.

പരിശീലന വിഷയങ്ങള്‍

  • ഹരിത പദ്ധതി കാര്യശേഷി വികസനം  ആമുഖം

  • ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിരതയും മനുഷ്യക്ഷേമവും

  • പരിസ്ഥിതി-വനം- വന്യജീവി സംരക്ഷണ നിയമങ്ങളുംനിന്ത്രണങ്ങളും

  • ജൈവവൈവിധ്യ സംരക്ഷണവും നിര്‍ദ്ദിഷ്ട മേഖലകളും

  • ഹരിത പദ്ധതി രീതിശാസ്ത്രം

  • ഹരിത പദ്ധതി രൂപീകരണം  പ്രവര്‍ത്തനം


പരിശീലന പങ്കാളികള്‍

  • തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍

  • ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍നിര്‍വ്വഹണ  ഉദ്യോഗസ്ഥര്‍

  • ഗ്രാമ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍

  • ഗ്രാമ പഞ്ചായത്ത് തല സന്നദ്ധസാമൂഹ്യപരിസ്ഥിതി പ്രവര്‍ത്തകര്‍

  • സാമൂഹ്യ സംഘടനകളായ വനസംരക്ഷണ സമിതികുടുംബശ്രീഎക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിബി.എം.സിവിദ്യഭ്യാസ സ്ഥാപനങ്ങള്‍തുടങ്ങിയവയിലെ പ്രവര്‍ത്തകര്‍.

പരിശീലന രീതി

വിർച്വൽ ക്ലാസ്സ്‌ റൂം ഓൺലൈൻ പഠനംവീഡിയോ ലക്ച്ചറിംഗ്പി പി ടി പ്രസന്റേഷൻ

മൂല്യനിര്‍ണയം

ഓരോ സെഷന്റെയും അവസാനം ഒരു ലഘു പരീക്ഷ ഉണ്ടായിരിക്കുംപരിശീലനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പരിശീലന പോര്‍ട്ടലില്‍ നിന്ന് തന്നെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നതാണ്.


കോഴ്‌സിൽ നിന്നും  ലഭിച്ച  വിവരങ്ങൾ 

ഹരിത പദ്ധതി കാര്യശേഷി വികസനം  എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്  

പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി പ്രാദേശിക ഭരണ സ്ഥാപനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് .

ഹരിത പദ്ധതി എന്നത് ഒരു പുതിയ പദ്ധതി തയ്യാറാക്കലോ നിർവഹണമോ അല്ല മറിച്ചു വികസനപദ്ധതിയിൽ ഹരിതസമീപനം കൊണ്ടു വരിക എന്നതാണ് .


ആഗോളതലത്തിൽ  34 ജൈവവൈവിധ്യ ഹോട്സ്പോട്ടുകൾ ഉണ്ട് .


ജനിതക വൈവിധ്യം , ജീവിത വൈവിധ്യം , ആവാസവ്യവസ്ഥാ വൈവിധ്യം  എന്നിവ സാധാരണ കാണപ്പെടുത്തുന്ന  വിവിധ തരം ജൈവ വൈവിധ്യങ്ങളാണ് .


ഇന്ത്യയിലെ ജൈവ വൈവിധ്യ ഹോട്സ്പോട്ടുകൾ  പ്രധാനമായും 4 വിഭാഗങ്ങളുണ്ട് .

അവ 

കിഴക്കു പടിഞ്ഞാറൻ ഹിമാലയം ,വടക്കു കിഴക്കൻ ഇന്ത്യ ,നിക്കോബാർ  ദ്വീപ സമൂഹം ,പശ്ചിമ ഘട്ടം  എന്നിവയാണ് .

ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കായി , സംസ്ഥാന ജൈവ വൈവിധ്യ ബോഡിന്റെ മേൽനോട്ടത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിക്കുന്ന    എട്ടു  അംഗങ്ങളുള്ള സമിതിയാണ്  ജൈവവൈവിധ്യ നിയന്ത്രണ സമിതി (ബിഎംസി )

 ജൈവവൈവിധ്യം എന്നത്  ജൈവികമായ വൈവിധ്യം BIOLOGICAL DIVERSITY എന്നതു ലോപിച്ചുണ്ടായ പദമാണ് 

ഇന്ത്യ മുഴുവന്‍ പ്രാബല്യത്തിലുള്ള വന്യജീവി സംരക്ഷണത്തിനായുള്ള നിയമം നിലവില്‍ വന്ന വര്‍ഷം?

വന്യജീവികളുടെ കടന്നു കയറ്റം മൂലം കൃഷിക്കാര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന്,  ഗ്രാമ പഞ്ചായത്തുകള്‍ക്ക്  വിനിയോഗിക്കാവുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഫണ്ട് ഏതാണ് ?.

പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം ഏതാണ്?.

1961ലെ കേരള ഫോറസ്റ്റ് ആക്റ്റ്, 1962 നവംബര്‍ 27)o തീയതി കേരള ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നിലവില്‍ വന്നു. ശരിയോ/തെറ്റോ.

ANSWERS

1972,പ്രധാൻ മന്ത്രി ഫസൽ ഭീമ യോജന,1986,ശരി

***********************************************************************

അ ജൈവ പാഴ്വസ്തുക്കൾ സൂക്ഷിക്കുന്നതിന്  തദ്ദേശഭരണ സംവിധാനത്തിൽ വേണ്ടുന്ന സംവിധാനത്തിൻറെ പേര്  ?

പുനരുല്പാദിപ്പിക്കാനാകാത്തതും ഭൂമിക്കടിയിൽ നിന്നും ലഭിക്കുന്നതുമായ ഊർജം -

ഒരു സ്ഥലത്തു ഒരു വില മാത്രം കൃഷി ചെയ്യുന്നതിനെ .....കൃഷിരീതി എന്നുപറയുന്നു .

ANSWERS 

മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി 

ഫോസിൽ ഇന്ധനങ്ങൾ 

ഏകവിളകൃഷിരീതി 

തദ്ദേശ ഭരണ സ്ഥാപനത്തിന് ഹരിതപദ്ധതിയുമായി ബന്ധപ്പെട്ടു ചെയ്യാനുള്ളത്‌ .



PREVIOUS CERTIFFCATE




Thursday, April 22, 2021

ഭൂമി കോവിഡ് കാലത്ത്

 ഏപ്രിൽ 22 ലോകഭൗമദിനം: ഭൂമി കോവിഡ് കാലത്ത്

“ഇവിടെയവശേഷിക്കയില്ലാരുമീ ഞാനും

ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു

ഇനിയും മരിക്കാത്ത ഭൂമി

നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി…”


ഭൂമിയെ കുറിച്ചോർക്കുമ്പോൾ ശ്രീ. ഓ എൻ വി കുറുപ്പ് എഴുതിയ ഭൂമിയ്ക്ക് ഒരു ചരമ ഗീതം എന്ന കവിതയിലെ ഈ വരികൾ നാം ഓർക്കുന്നത് നല്ലത്.

 

ഒരു വർഷത്തിൽ ഏറെയായി തുടരുന്ന വലിയൊരു മഹാമാരിയുടെ ഇടയിലാണ് ഇത്തവണ ലോക ഭൗമദിനം കടന്നെത്തുന്നത്. ഏപ്രിൽ 22 ലോക ഭൗമദിനമായി ആചരിക്കാൻ തുടങ്ങിയത് 1970 മുതലാണ്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭൗമ ദിനാചരണത്തിന് 51 ആണ്ട് പൂർത്തിയാകുമ്പോൾ, കുഞ്ഞൻ വൈറസ് ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന ഭീതിദമായ കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ലോകത്തിലെ സകല രാജ്യങ്ങളെയും ആയുധ ശക്തികൊണ്ടും പണാധിപത്യംകൊണ്ടും ചൊൽപ്പടിക്ക് നിർത്തിയിരുന്ന, ലോക പൊലീസ് ചമഞ്ഞിരുന്ന അമേരിക്കയാണ് ഏറ്റവും വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്നതെന്നത് പുതിയ ചിന്തകൾക്ക് വഴി തുറക്കുന്നു.


യുറോപ്യൻ ശക്തികളായ ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, യുകെ, ജർമ്മനി ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ ലക്ഷങ്ങൾ മരണത്തിന് കീഴടങ്ങി കഴിഞ്ഞു. ഏഷ്യൻ വൻശക്തിയായ ചൈനയിലെ വുഹാനിൽ ഉദയംചെയ്ത വൈറസ് അവിടെ ഭീകര താണ്ഡവമാടിയ ശേഷം ലോകത്തെല്ലായിടത്തും പടർന്നു പന്തലിച്ചിരിക്കുന്നു. അമേരിക്കയിൽ മാത്രം മൂന്നേകാൽ കോടി രോഗികളും അഞ്ചര ലക്ഷത്തിൽ ഏറെ മരണവും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഇന്ത്യയിൽ അതീവ ഗുരുതര സാഹചര്യമാണ് പ്രതിദിനം സംജാതമായിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ലോകത്ത് പുതുതായി ഉണ്ടാകുന്ന 10 ലക്ഷത്തോളം രോഗികളിൽ നാലിലൊന്നും ഇന്ത്യയിൽ നിന്നാണെന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. പ്രതിദിനം രണ്ടര ലക്ഷത്തിലേറെ രോഗികൾ നമ്മുടെ രാജ്യത്തുണ്ടാകുന്നു എന്നത് വളരെ ഭീതിദമായ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്.




ആരോഗ്യ രംഗത്ത് വികസിത രാജ്യങ്ങളേക്കാൾ ഏറെ മെച്ചപ്പെട്ട പ്രകടനം നടത്തി ലോകത്തിന് തന്നെ പുത്തൻ മാതൃക കാണിച്ച കൊച്ചു കേരളത്തെയും ഇപ്പോൾ കുഞ്ഞൻ വൈറസ് വിറപ്പിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ തോതിലുള്ള മരണനിരക്കും രോഗം ഭേദപ്പെട്ടു വരുന്നതിന്റെ ഉയർന്ന തോതും ലോകത്തിനാകെ മാതൃകയാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ഇടക്കാലത്ത് നാം കാണിച്ച അലംഭാവം ഇരുട്ടടിയായി മാറി. കേരളത്തിലെ സുശക്തമായ ആരോഗ്യ സംവിധാനവും അതിനെ ഫലപ്രദമായി ഉപയോഗിച്ച ഭരണാധികാരികളുടെ കഴിവും എടുത്തു പറയേണ്ടതാണെങ്കിലും ജനങ്ങളിൽ വേണ്ടത്ര അവബോധമുണ്ടാക്കാൻ ഇനിയും സാധിച്ചില്ലെന്നു വേണം കരുതാൻ.


വൈറസ് വ്യാപനം തടയുന്നതിൽ നാം പിറകോട്ട് പോയി എന്നതിന്റെ സൂചന നൽകി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിനടുത്ത് എത്തിയിരിക്കുന്നു. ആരോഗ്യ മേഖലയിൽ സർക്കാർ സംവിധാനങ്ങൾ സുശക്തമായതിന്റെ വലിയൊരു ഗുണഫലം നമുക്കുണ്ടായിരുന്നുവെങ്കിലും ജാഗ്രതക്കുറവും അശ്രദ്ധയും മൂലം നേട്ടങ്ങൾക്ക് കോട്ടം സംഭവിച്ചിരിക്കുന്നു. വികസിതമെന്ന് ഊറ്റംകൊണ്ട പല രാജ്യങ്ങൾക്കും ഇന്നത്തെ ഗതി ഉണ്ടായതും ഇത്തരം അശ്രദ്ധമായ ഇടപെടലുകൾ മൂലമാണ്. രാജ്യത്തെ മറ്റുപല സംസ്ഥാനങ്ങളിലും വേണ്ടത്ര സുസജ്ജമല്ലാത്ത ആരോഗ്യ സംവിധാനങ്ങൾ മൂലം കൂടുതൽ ആളുകൾ മരണത്തിന് കീഴടങ്ങേണ്ടിവരുന്നതും ശ്മശാനങ്ങളിലെ അതിഭീകര കാഴ്ചകളും നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്.


ജീവ സാന്നിധ്യംകൊണ്ട് വേറിട്ടു നിൽക്കുന്ന 4,600 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭൂമിയിൽ ഇതിനു മുൻപും ചില പ്രത്യേക കാലഘട്ടങ്ങളിൽ പ്രത്യേക ഇനം ജീവജാലങ്ങൾക്ക് വംശനാശം നേരിട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഏറെ വികാസം പ്രാപിച്ച ജീവിവർഗമായ മനുഷ്യന് തന്നെ വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. 31 ലക്ഷത്തിലേറെ ആളുകൾ ആണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. അനേക ലക്ഷങ്ങൾ വലിയ ഭീതിയിലാണ്. ഭൂമിയുടെ മാറ് പിളർന്ന് താൻ ഉണ്ടാക്കിയ സമ്പാദ്യമൊന്നും ഇതിനെ ചെറുക്കാൻ മതിയാവില്ല എന്ന യാഥാർത്ഥ്യം മനുഷ്യൻ തിരിച്ചറിയേണ്ടിയിരിക്കുന്നു.

വൈറസിന് രാജ്യാതിർത്തികളോ, രാഷ്ട്രീയമോ, ജാതി-മത ചിന്തകളോ, സാമ്പത്തിക വേർതിരിവോ ഒന്നും ബാധകമല്ലെന്ന് ബോധ്യപ്പെടുത്തുംവിധം ചെറിയ ദ്വീപ് രാജ്യങ്ങളിൽ ഒഴികെ എല്ലായിടത്തും എത്തിയിരിക്കുന്നു. ഇതിൽ നിന്നും ഒരു പാട് പാഠങ്ങൾ നാം പഠിക്കേണ്ടിയിരിക്കുന്നു.





ഭൂമിയിലെ ജീവന്റെ നിലനില്പിന്നാധാരം ഓസോൺ പാളിയും ഹരിതഗൃഹ വാതകങ്ങളുമാണെന്ന് നമുക്കറിയാം. ഇവ രണ്ടും ഇന്ന് ഭീഷണി ഉയർത്തുന്ന അവസ്ഥയിലാണ്. ഭൂമി തണുത്തുറഞ്ഞു പോകാതിരിക്കുന്നത് ഹരിതഗൃഹ വാതകങ്ങളുടെ ചെറിയൊരു മേലാപ്പുള്ളതു കൊണ്ടാണ്. ഈ ചെറുചൂട് അല്പമൊന്ന് കൂടിയാൽ ഭൂമി ചുട്ടുപഴുക്കും. ഭൂമിയിലെ ജീവവാസത്തിന് യോഗ്യമായ 15 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ചൂട് നിലനിർത്തിപ്പോരുന്നതിന് പ്രധാന കാരണം ഹരിതഗൃഹ വാതകങ്ങൾ തന്നെയായിരുന്നു. എന്നാൽ കാലം പുരോഗമിച്ചപ്പോൾ വികസനത്തിന്റെ പേരിൽ നാം അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയ കാർബൺ ഡൈ ഒക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും ഓസോൺ ശോഷണത്തിനും കാരണമായി തീർന്നു. ഓസോൺ പാളിയില്ലാത്ത ഭൂമിയിൽ ജീവൻ നിലനിൽക്കുക പ്രയാസമായിരിക്കും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഉൾപ്പെടെയുള്ള വിഷരശ്മികൾ ഭൂമിയിൽ നേരിട്ട് പതിക്കുന്ന സാഹചര്യമുണ്ടാകും.


ആഗോള താപനത്തിന്റെ ദുരന്തഫലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞുമലകളുടെ ഉരുകൽ. കഴിഞ്ഞ 100 വർഷത്തിനിടയിൽ 10 മുതൽ 25 സെ.മീറ്റർ വരെ മഞ്ഞുരുകി തീർന്നിരിക്കുന്നു. 2000ത്തോടെ ഹിമാലയൻ മേഖലകളിൽ 1970കളിലേതിനേക്കാൾ 15ശതമാനം മഞ്ഞുമലകൾ കുറഞ്ഞതായാണ് കണക്ക്. 2100 ഓടെ ഈ കുറവ് 50ശതമാനം ആകും എന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകുന്നു. മാലിദ്വീപ് ഉൾപ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളും മഞ്ഞുമലകളാൽ മൂടപ്പെട്ട നേപ്പാൾ പോലുള്ള രാജ്യങ്ങളും സമൂഹ മനഃസാക്ഷി ഉണർത്താൻ ചില പ്രതീകാത്മക പ്രതിഷേധങ്ങൾ നടത്തിക്കഴിഞ്ഞു. എന്നാൽ ഇത്തരം പ്രതിഷേധങ്ങളെ ഒന്നും മുഖവിലയ്ക്കെടുക്കാൻ ടൺ കണക്കിന് ഹരിതാഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളുന്ന വികസിത രാജ്യങ്ങൾ തയ്യാറാവുന്നില്ല.


സമുദ്രജലനിരപ്പ് ഉയരുന്നതും കടലിലെ ചൂട് വർധിക്കുന്നതും നമ്മെ ആശങ്കാകുലരാക്കുന്നു. സമുദ്ര താപനിലയിൽ ഉണ്ടാകുന്ന ചെറിയ വർധന പോലും മത്സ്യങ്ങളുടേയും മറ്റ് ജലജീവികളുടെയും നിലനില്പിന് ഭീഷണിയാകുമെന്ന് കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമുദ്രജല വിതാനം നേരിയ തോതിൽ ഉയർന്നാൽ പോലും പല ദ്വീപ് രാജ്യങ്ങളും കടലിനടിയിൽ അകപ്പെടും. ഉപദ്വീപായ നമ്മുടെ രാജ്യത്തും വലിയ തോതിലുള്ള കഷ്ടനഷ്ടങ്ങൾ ഉണ്ടാവും. ജീവനും, സ്വത്തിനും ഇതു മൂലമുണ്ടാവുന്ന നഷ്ടങ്ങൾ വിവരണാതീതമായിരിക്കും.




ഭൂമിയുടെ ഉപരിതല ചൂട് 2050 ഓടെ മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുമെന്നും 2080 ആകുമ്പോഴേയ്ക്കും ഇത് 3.5 മുതൽ 5.58 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കുമെന്നും കറന്റ് സയൻസ് മാസികയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ഇത് ഗുരുതരമായി ബാധിക്കാൻ പോകുന്നത് കാർഷിക വിളകളെയും മറ്റു ജീവജാലങ്ങളെയുമാണ്. കാർഷിക വിളകളുടെ ഉല്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകാൻ രൂക്ഷമായ വരൾച്ച കാരണമായി തീരും. നിലവിൽ ലോകത്ത് പടർന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യ പ്രതിസന്ധി നിയന്ത്രണങ്ങൾക്കുമപ്പുറത്തേക്ക് ഉയരുകയും കൃഷിഭൂമികൾ മരുപ്രദേശങ്ങൾ ആകുകയും ചെയ്യും. രൂക്ഷമാകുന്ന ഭക്ഷ്യ പ്രതിസന്ധി ദാരിദ്ര്യത്തിലേക്ക് നയിക്കും. കുടിവെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള പരക്കംപാച്ചിൽ കൂട്ടകലാപമായി പരിണമിക്കുമെന്നതിൽ സംശയമില്ല.


ആർത്തിമൂത്ത മനുഷ്യൻ മണ്ണും വിണ്ണും കടലും കായലും കാടും മലയും നദിയും മണലും പാറയും മറ്റു ധാതുക്കളും തുടങ്ങി പ്രകൃതിവിഭവങ്ങൾ വിറ്റ് തിന്നാനുള്ള മത്സരത്തിലാണ്. നാടിന്റെ പ്രൗഢി വിളിച്ചോതിയിരുന്ന കുന്നുകളും മലകളും ഓർമ്മ മാത്രമായി മാറിയിരിക്കുന്നു. കേരളത്തിൽ ഉൾപ്പെടെ പ്രകൃതിദുരന്തങ്ങൾ നിത്യസംഭവങ്ങൾ ആയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം അതിതീവ്രമഴയ്ക്കും അതിരൂക്ഷ വരൾച്ചയ്ക്കും കാരണമാകുന്നു. 2018ലും 2019ലും കേരളത്തിൽ ഉണ്ടായതുപോലുള്ള പ്രളയമഴ ഉണ്ടായില്ലെങ്കിലും 2020ലും ഉരുൾപ്പൊട്ടൽ നമ്മെ ഞെട്ടിച്ചിരുന്നു. സൂര്യതാപവർധനയും വരൾച്ചയും വലിയ ഭീഷണി ഉയർത്തുന്നു. നദികൾ വറ്റിവരളുന്നു. ഭൂഗർഭജലവിതാനം അപകടകരമാം വിധം താഴ്ന്നിരിക്കുന്നു. ലവണജല അധിനിവേശം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പലതരം പ്രകൃതി ദുരന്തങ്ങൾക്ക് പുറമേ പുതിയ പുതിയ പകർച്ച രോഗങ്ങൾ കൂടി രംഗപ്രവേശം ചെയ്തതോടെ മനുഷ്യന്റെ നിലനില്പ് തന്നെ അപകടത്തിലാകുന്നു.

അറിവ് എന്നാൽ അതിനർത്ഥം പ്രകൃതിയെ അറിയുക എന്നതാണ് CLICK HERE TO READ MORE

കോവിഡ് കാലം ടൺ കണക്കിന് പ്ലാസ്റ്റിക്, ആശുപത്രി മാലിന്യങ്ങൾ ഭൂമിക്ക് സംഭാവന നൽകിയിരിക്കുന്നു. ലോകം പുരോഗമിച്ചപ്പോൾ ഇ മാലിന്യങ്ങളുടെ അളവിലും വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായത്.

“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പഠിപ്പിച്ച മഹാത്മജിയും, “പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യൻ വരുംതലമുറകളെ കൂടി ആലോചിച്ചു കൊണ്ടു വേണം അതു ചെയ്യാൻ, പ്രകൃതി അവർക്കും കൂടി അവകാശപ്പെട്ടതാണെന്ന്” ഓര്‍മ്മപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ കാറൽ മാർക്സും പകര്‍ന്നു നൽകിയ സന്ദേശം വളരെ വലുതാണ്. വ്യാവസായിക വിപ്ലവത്തിലൂടെ വളർന്നുവന്ന മുതലാളിത്തവും കോളനി മേധാവിത്വത്തിലൂടെ ലോകം മുഴുവൻ കാൽക്കീഴിലാക്കിയ സാമ്രാജ്യത്വവും ലാഭത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിൽ കൊന്നൊടുക്കുന്നത് പ്രകൃതിയേയാണ്. വികസനത്തിന്റെ പേരിൽ ലോകത്താകെ നടക്കുന്ന പേക്കൂത്തുകൾ ചെറു ന്യൂനപക്ഷം വരുന്ന സമ്പന്നരുടെ കീശ വീർപ്പിക്കാനുള്ള മാർഗം മാത്രമായിരിക്കുന്നു.

നാടൻ മാവുകളെ സംരക്ഷിക്കുക - കൂട്ടായ്മ CLICK HERE TO READ

തുടരുന്ന കൊറോണ കാലത്തെങ്കിലും മനുഷ്യൻ തന്റെ അത്യാർത്തിക്ക് അവധി നൽകുമെന്ന് നമുക്ക് പ്രത്യാശിക്കാം. നാം ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് പ്രകൃതി ദുരന്തങ്ങളേയും കോവിഡ് 19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെയും ചെറുത്ത് തോൽപ്പിച്ച് അതിജീവിക്കാനാകും. ആയതിന് പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഒരു വികസന സങ്കല്പവും ശുചിത്വത്തിലൂന്നിയ ജീവിത രീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭൂമിയെ സംരക്ഷിച്ച്, പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ച്, പരിസ്ഥിതിയെ സംരക്ഷിച്ച് നമ്മളെ തന്നെ സംരക്ഷിക്കുന്ന പ്രക്രിയയിൽ നാം ഓരോരുത്തരും പങ്കുചേരാമെന്ന് ലോക ഭൗമദിനത്തിന്റെ അമ്പത്തൊന്നാം പിറന്നാൾ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം-

author -unknown ;collected from whatsapp by CKR 22/04/2021

കാലാവസ്ഥ വ്യതിയാനം - പ്രാദേശിക കർമ്മ പദ്ധതി ഓണ്‍ലൈന്‍ പരിശീലനം CLICK HERE