Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Tuesday, December 8, 2020

അറിവ് എന്നാൽ അതിനർത്ഥം പ്രകൃതിയെ അറിയുക എന്നതാണ്

 ദയവായി മുഴുവനും വായിക്കുക

TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.


(കടപ്പാട് വാട്സ്ആപ് ഗ്രൂപ്പിന് )


അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കണം  (തൂക്കണം കുരുവി) കുരുവിയുടെ കൂടുകൾ, 


ഇത് കണ്ട് അവരവിടെ ഇറങ്ങി കൂട്ടത്തിൽ ഭാര്യക്കൊരു ആഗ്രഹം ഇതിൽ 2 കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. 


തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലകനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു.ടി എൻ ശേഷൻ അവന് 10 രൂപ കൊടുക്കാമെന്നായി. അവൻ പറ്റില്ലാ എന്ന് പറഞ്ഞു. എന്നാൽ 50 രൂപ തരാമെന്നായി ശേഷൻ. 


പോലീസ് അവനെ നിർബ്ബന്ധിച്ചു വലിയ സാറാണ് ചെയ്തു കൊടുക്കണം.ഉടൻ അവൻ ശേഷനോടും ഭാര്യയോടും പറഞ്ഞു. എന്ത് തന്നാലും ഞാനിത് ചെയ്യില്ല സാബ്ജി. 


ആ കൂടിനുള്ളിൽ കിളിയുടെ കുഞ്ഞുങ്ങൾ ഉണ്ടാവും ഞാനിത് സാബിന് തന്നാൽ വൈകുന്നേരം അതിൻ്റെ അമ്മക്കിളി കുഞ്ഞിനുള്ള ഭക്ഷണവുമായി വരും കുഞ്ഞുങ്ങളെ കണ്ടില്ലങ്കിൽ അത് കരയും അത് എനിക്ക് കാണാൻ വയ്യ. ഇത് കേട്ട് ശേഷനും ഭാര്യയും സ്തഭതരായി .


ശേഷൻ പറയുന്നു എൻ്റെ സ്ഥാനങ്ങളും IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലകനു മുന്നിൽ ഉരുകി ഇല്ലാതായി. ഒരു കടുക് മണിയോളം ചെറുതായി ഞാനവൻ്റെ മുന്നിൽ. ആഗ്രഹം ഉപേക്ഷിച്ച് തിരികെ വന്ന ശേഷനെ ദിവസങ്ങളോളം കുറ്റബോധത്താൽ വേട്ടയാടി ആ സംഭവം.. വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല..


അറിവ് എന്നാൽ അതിനർത്ഥം പ്രകൃതിയെ അറിയുക എന്നതാണ് ഒരുപാട് വിവര ശേഖരണം 

കൊണ്ട് നമ്മൾ ഒന്നും മനസിലാക്കുന്നില്ല ജീവിതം സന്തോഷകരം ആക്കുന്നത് അറിവാണ് ബോധം ആണ് വിവേകം ആണ് 

Tuesday, November 24, 2020

ദേശാടനപക്ഷികൾ കണ്ടുമുട്ടുമ്പോൾ

ദേശാടനപക്ഷികൾ കണ്ടുമുട്ടുമ്പോൾ ...... 

CREDITS TO MALAYALA MANORAMA ;
COLLECTED FROM WHATS APP GROUP ;
CONTRIBUTED BY BAIJU MASTER  AND PRAVEEN MASTER
THE NEWS IS THAT C.SREEKANTH REFERRED IN THE NEWS HERE IS MY FRIEND AND FORMER COLLEAGUE,HSST ENGLISH ,GHSS KAMBALLUR.

CONGRATS , SREEKANTH AND TEAM  FOR YOUR VALUABLE FINDINGS.


                                 ASIAN HOUSE MARTIN FOR MORE DETAILS CLICK HERE

PHOTO By Delichon_dasypus_-Taiwan-8.jpg: Sin Syue Liderivative work: Snowmanradio (talk) - originally posted to Flickr as 19656 毛腳燕 (Asian House Martin) Delichon urbica and uploaded to commons at Delichon_dasypus_-Taiwan-8.jpg, CC BY 2.0, https://commons.wikimedia.org/w/index.php?curid=8777386


                                            " My heart leaps up , when I behold a rainbow in the sky.! "


HAPPY BIRTHDAY IN ADVANCE  ,SREEKANTH(NOV 29)

JOIN SREEKANTH @https://www.facebook.com/sreekanth.kappillil

Monday, November 2, 2020

Mishings SUCCESS STORY agroforestry

 The Mishings, one of the earliest tribal communities of Assam, are a rare population group that escaped the stifling economic impacts of the novel coronavirus disease (COVID-19) pandemic. “We didn’t feel the economic pressures,” says Pabitra Mili, a member of the Mishing community from Baligaon Miri village in Sonitpur district.

What came to the community’s rescue is the revival of an ancient food-forest practice just a few months before the pandemic’s outbreak. Generally known as agroforestry, this is a form of farming where trees, shrubs, herbs and vegetables are grown together in a group mimicking a forest; the plants provide others benefits like shade, protection from predators, life-giving humidity and nutrients.

In 2019, Mili set about to revive this forestry practice in his village to augment residents’ income. Balipara Foundation, a nonprofit with expertise on income-generation programmes for tribal communities, helped him.

“The nonprofit helped us identify the crops ideal for our soil. I started promoting the concept among the 350 families in my village,” he told DTE. By November 2019, over 150 families were practising agroforestry.

Though the initiative was to ensure a steady flow of income for the families, it eventually became the reason the village survived the economic onslaught of the pandemic.

Earlier, the community, known for their exquisite weaving skills, grew a single crop in a season. But agroforestry is meant to diversify one’s food options, ensuring food security round the year.

“When the country was under complete lockdown, we harvested sweet potatoes, chillies, brinjal, turmeric and ginger,” says he. The lockdown disrupted supply chain across the country. But with diverse and locally harvested foods, the village didn’t feel the pinch.

By June 2020, some 200 migrant workers returned to the village as businesses shut down. “We took it as an opportunity to involve them in expanding our agroforestry,” Mili said. He initiated a plantation drive of commercially lucrative species like bamboo and amla on June 27 on village lands.

Since then, over 100,000 saplings have been planted. Around this, the master weavers Mishings have already a plan to manage the economic benefits. The village’s youth club has been assigned to collect forest produce, fruits and bamboo to sell and use the fund for local developments. Residents’ income has nearly doubled. Success breeds success.

On August 19, they set up a community seed nursery. “We are also trying to grow a local wild variety of mushroom. It is a part of our diet but finding it has always been difficult,” Mili said. That will be the future money-spinner.

The most definitive indicator of this experiment’s economic sustainability is that those who returned to village being jobless now don’t want to migrate again. “By 2021, we expect that all the 350 families in the village would be join agroforestry,” he added.

“Baligaon Miri experiment is a successful example of natural capital regeneration,” said Saurav Malhotra, the brain behind the Balipara Foundation’s Rural Futures programme. Natural capital indeed is the biggest income generator for rural Indians.

This was first published in Down To Earth’s print edition (dated 1-15 November, 2020)

Friday, October 9, 2020

GREEN OLYMPIAD 2020

GREEN OLYMPIAD 

The Energy and Resources Institute (TERI) invites you to participate in the prestigious environment examination ‘GREEN Olympiad’ - the first national and international level annual environment examination for school children organized since 1999. The examination serves a dual purpose of testing the environment quotient of students and enhancing their understanding about various issues related to sustainable development. Due to Covid-19 pandemic, the examination will be conducted ‘ONLINE’ so that students can appear from anywhere at their convenience.

 

This year, ‘GREEN Olympiad’ is open for students of classes 4 to 12, and is divided into 4 levels (classes 4-5; classes 6-8; classes 9-10; classes 11-12). This will also carry a special section to create awareness amongst students about COVID-19. On the basis of communications received from many schools, the registration is open for both schools as well as students (individually, where school participation is difficult). All participants will receive certificates based on their performance. Registration can be made ‘Online’ through the through the link: https://www.teriin.org/olympiad/registration/. The National Education Policy 2020 (Clause 4.42) by the Ministry of Human Resource Development, Government of India also reinstates the relevance and value of ‘Olympiads’ in the learning process.Please visit the project website: https://www.teriin.org/olympiad, for more details.

 

As requested by many schools, the last date has been extended till 20 October 2020

 





Bhoomithrasena club 


in Association with Department of Zoology,Sree Narayana college Nattika Thrissur in connection with Wildlife week celebration 2020 invites you for the Webinar on "Human wildlife conflict"


Meeting Link:👇


http://meet.google.com/hmw-rdku-ahc



Dr T V Sajeev

Senior Scientist

KFRI,Peechi


Saturday October 10

12.30pm



Join with Google Meet


http://meet.google.com/hmw-rdku-ahc



Join 10 minutes before


Participants please mute your Audio and Video


Organizer: Dr Binitha V S

 BMC Coordinator

 Assistant Professor

പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത് .


2010 -2012 കാലയളവിൽ  ചെറു ശുചിത്വ ഗ്രാമങ്ങൾ ആയി ആരംഭിച്ച ഒരു മഹാ പ്രസ്ഥാനം  ഇന്ന് ശുചിത്വ സംസ്ഥാന പ്രഖ്യാപനത്തിലേക്കെത്തി നിൽക്കുന്നത് കാണാൻ സന്തോഷമുണ്ട് .-CKR

****************************************************************
വീട്ടമ്മമാരേ , വീട്ടച്ഛന്മാരേ പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത് .

കോട്ടയം സാക്ഷരതയുടെ നാടാണ് . അതിന്റെ മേന്മ ആളുകളുടെ ഇടപെടലുകളിലും ഗൃഹപരിപാലനത്തിലെ ശുചിത്വ നിലവാരത്തിലും തെളിഞ്ഞു കാണാം .പ്ലാസ്റ്റിക് സംസ്കരണത്തിൽ മാത്രം കോട്ടയംമുനിസിപ്പാലിറ്റി ശ്രദ്ധ കുറച്ചതു എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല .റോഡരികുകളിലും ഓടകളിലും പ്ലാസ്റ്റിക് നിക്ഷേപങ്ങൾ അവിടവിടെ കാണാം .പ്ലാസ്റ്റിക് സഞ്ചികളിലാണ് ആളുകൾ സാധനങ്ങൾ കൊടുക്കുന്നതും കൊണ്ടുപോകുന്നതും .വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് മുനിസിപ്പാലിറ്റിയുടെ ഒരു സംവിധാനവുമില്ല .വീട്ടമ്മമാർ പൊതുവെ പ്ലാസ്റ്റിക്കുകൾ കത്തിച്ചു ഒഴിവാക്കുകയാണ് ഇപ്പോഴും പതിവായി ചെയ്യുന്നത് .മഹാമാരിയിൽ നിന്നും അതിജീവിക്കാൻ പാടു പെടുന്ന സമയത്തു ഇതിനൊക്കെ ഭരണാധികാരികളിൽ നിന്നും ഒരു പരിഹാരം പ്രതീക്ഷിക്കുകയും വേണ്ട .നമ്മൾ നാട്ടുകാർ തന്നെയാണ് ഇനി ശ്രദ്ധിക്കേണ്ടത് .

കഴിഞ്ഞ വർഷം  കണ്ണൂരിൽ വെച്ച് ഞാൻ   ഒരു സന്നദ്ധ സംഘത്തോടൊപ്പം ,  തുലാമഴയിൽ നനഞ്ഞൊലിക്കുന്ന ഒരു  വീട്  റിപ്പയർ  ചെയ്യുന്ന ശ്രമദാനത്തിൽ  പങ്കെടുത്തു .ഓടിട്ടതിനുമപ്പുറം തള്ളി നിൽക്കുന്ന ഒരു കഴുക്കോൽ  നനയാതിരിക്കാൻ കെട്ടി വെക്കാൻ ഒരു പ്ലാസ്റ്റിക് സഞ്ചി ചോദിച്ചപ്പോൾ ആ വീട്ടുകാർ പറയുകയാണ് ,ഇവിടെ ഒറ്റ പ്ലാസ്റ്റിക് സഞ്ചിയില്ല !.

വലിയ സന്തോഷം തോന്നി .പക്ഷെ അത് നീണ്ടു നിന്നില്ല .കാരണം തുടർന്ന് ആ വീട്ടുകാരി പറയുകയാണ് -അതൊക്കെ ഞങ്ങൾ ദിവസവും അടുപ്പിൽ കത്തിക്കും .

പല യിടത്തും ഇതാണ് ഇപ്പോഴും അവസ്ഥ .

പ്ലാസ്റ്റിക്ക്  കത്തിക്കുകയോ ? മറുപടിയായി വീട്ടമ്മമാരുടെ ചോദ്യങ്ങൾ ഇതൊക്കെയാണ് .

കത്തിക്കുകയല്ലാതെ പിന്നെന്താണ് ചെയ്യുക ?

മുനിസിപ്പാലിറ്റിയിൽ നിന്ന് ആരും വരുന്നി ല്ലല്ലോ  ?

ഇനി വലിയ ബാഗുകളും കുപ്പികളും ഒക്കെ ആർക്കെങ്കിലും കൊടുത്താലും ,പൊടി പ്ലാസ്റ്റിക്കുകൾ എന്തു ചെയ്യും ?

വീടുകളിൽ ബാക്കിയാവുന്ന സാനിറ്ററി നാപ്കിൻ എന്തു ചെയ്യും ?

ഇതിനൊക്കെ ഉത്തരമുണ്ട് .അതാതു തദ്ദേശ ഭരണ സംവിധാനങ്ങൾ വിചാരിച്ചാൽ ഇതിനൊക്കെ പരിഹാരം കണ്ടെത്താൻ കഴിയും .

ആദ്യം ഒരു കാര്യം എല്ലാവരും ഓർമിക്കണം-

പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത് .കത്തിച്ചാൽ ദോഷം വീട്ടമ്മമാർക്ക്‌ മാത്രമല്ല വരും തലമുറയിലേക്കും നീളും .പ്ലാസ്റ്റിക് കത്തിക്കുമ്പോളുണ്ടാകുന്ന ഡയോക്സിൻ ,ഫ്യൂറാൻ വാതകങ്ങൾ വിഷവാതകങ്ങളാണ് . .ഡയോക്സിൻ ,ഫ്യൂറാൻ 1 .എന്നിവ കാൻസർ വളർച്ചകൾക്കു കാരണമാകാം 

2 .അവ ഓസോൺ അടുക്കിനെ നശിപ്പിക്കുന്നു .
3 .ഈ വിഷവാതകങ്ങൾ  ശ്വസിക്കുന്നത് ഹൃ ദയ രോഗങ്ങൾക്ക് കാരണമാകും .
4 .ശ്വാസ കോശ രോഗങ്ങൾക്ക് സാദ്ധ്യത കൂട്ടും .
5 .തലചുറ്റൽ ,തലവേദന ,ചർമ രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കൂട്ടും .
6 .നാഡീറ്വ്യൂഹത്തെ തകരാറിലാക്കും .
7 .വൃക്ക ,കരൾ രോഗങ്ങൾക്കു സാധ്യത കൂടും .
8 .പ്രത്യുൽപാദന വ്യവസ്ഥ ,എൻസൈമുകളുടെ ഉല്പാദനം ,ശരീര വളർച്ച എന്നിവയെയും ബാധിക്കും .ഈ പ്രശ്ന ങ്ങൾ നിരവധി തലമുറകളിലേക്കു പകരും .
9 .മണ്ണിൽ കലർന്ന ഈ വിഷ സംയുക്തങ്ങൾ ഭക്ഷ്യ വിഷ മായി മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ബാധിക്കും . 

         അത്     കൊണ്ട്  ഒരു കാരണവശാലും  പ്ലാസ്റ്റിക്   കത്തിക്കരുത് .അത് കൃത്യമായി കഴുകി ഉണക്കി ഹരിത കർമ്മ സേനക്ക് കൈമാറുക .അതിന്റെ ചിലവിനു ആവശ്യപെടുന്ന വിഹിതവും   കൊടുക്കുക .ഈ  പ്രവർത്തനം ഗ്രൂപ്പിലെ  എല്ലാ അംഗങ്ങളുടെ വീട്ടിലും  നടക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ ഉള്ള നിരീക്ഷണ സംവിധാനം അയൽപക്ക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഉണ്ടാകണം .കടുംബശ്രീ ,റസിഡൻസ് അസോസിയേഷൻ തുടങ്ങിയവയുടെ  പ്രതിനിധികൾക്ക് ഇക്കാര്യത്തിൽ ഏറെ ചെയ്യാൻ പറ്റും .വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിൽ ,മാലിന്യ സംസ്കരണത്തിൽ നിലപാടും നിർബന്ധവുമുള്ള ആളുകളെ മാത്രമേ  ജനപ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെടാൻ ഇടവരുത്തുകയുള്ളൂ എന്ന് ഓരോ പൗരനും മനസ്സിരുത്തണം .-CKR 10 10 2020 
***********************************************************

2010 -2012 കാലയളവിൽ  ചെറു ശുചിത്വ ഗ്രാമങ്ങൾ ആയി ആരംഭിച്ച ഒരു മഹാ പ്രസ്ഥാനം  ഇന്ന് ശുചിത്വ സംസ്ഥാന പ്രഖ്യാപനത്തിലേക്കെത്തി നിൽക്കുന്നത് കാണാൻ സന്തോഷമുണ്ട് .-CKR

Shuchithwa Grade  for East Eleri Panchayth- watch this video

Thursday, October 1, 2020

ഗാന്ധിയും ശുചിത്വവും നാഷണൽ സർവീസ് സ്‌കീമും

 

ഗാന്ധിയും ശുചിത്വവും നാഷണൽ സർവീസ് സ്‌കീമും :

അഭിനന്ദനങ്ങൾ .വളരെ മികച്ച സന്ദേശം  നൽകുന്ന ഒരു വിഡിയോ .ശുചിത്വ പരിപാടികളുടെ  പ്രാധാന്യം എടുത്തു പറയുന്നു .നല്ല സ്ക്രിപ്റ്റ് ആണ് .അവതരണവും നല്ലത് .കുറച്ചു ചലന ചിത്രങ്ങളും ഉൾപ്പടുത്തമായിരുന്നു .

സത്യത്തിൽ നമ്മൾ ശുചീകരണ പ്ര വ ർത്തനങ്ങളെ അവഹേളിക്കുന്നതിനു പകരം അതിനെ ജീവിത ചര്യയാക്കുകയാണ് വേണ്ടത് .

CLEANLINESS MOVEMENT  BY 

GHSS KAMBALLUR  ശുചിത്വഗ്രാമം ( 2012 )                          more activities ......

AMBEDKAR GHSS KODOTH

GHSS MATHIL

മാതൃകാ സഹായസംഘം  കൊട്ടയാട്‌  കവല ,NSS യൂണിറ്റ്, NSS HSS ALAKODE

PLEASE SEND YOUR cleaning activiy REPORTS TO plus2 english@gmail.com

Read our blog  https://ckrenglishclass.blogspot.com/ for improvement in English

***********************************************************************

IN MEM0RY OF A DIVINE INDIVIDUAL WHO TRIED TO SAVE MOTHER EARTH

സി ആർ സി ആന്റ് ഗ്രന്ഥശാല (Kamballr,Kasargod)ഒക്ടോബർ 3ന് രാത്രി 8 മണിക്ക് ഗാന്ധിജിയുടെ 151ാം ജന്മദിനാഘോഷപരിപാടികളുടെ ഭാഗമായി വാട്സ് ആപ്പിൽ ഓൺലൈൻ ക്വിസ് മൽസരം നടത്തുന്നു.  പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇതോടൊപ്പമുള്ള ലിങ്ക് ഉപയോഗിച്ച് ക്വിസ് മൽസരത്തിനുവേണ്ടിയുള്ള ഗ്രൂപ്പിൽ അംഗമാകുക.

https://chat.whatsapp.com/G8278aguyV4EAPTJLNbjFt

Sunday, September 27, 2020

2020സെപ്തമ്പർ 26 മുതൽ ഒക്ടോബർ 2 വരെ സ്വച്ഛത വാരം



 പ്രത്യേക അറിയിപ്പ് 

 രണ്ട് വർഷം നീണ്ടു നിന്ന  മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന  പരിപാടികളുടെ സമാപന പരിപാടിയുടെ ഭാഗമായി സെപ്തമ്പർ 26 മുതൽ ഒക്ടോബർ 2 വരെ  ദേശീയ ഹരിത സേന സ്വച്ഛത വാരം നടത്തുകയാണ്.

കാസർകോട് ജില്ലയിലെ മുഴുവൻ യൂനിറ്റുകളും സാധ്യമാവുന്ന രീതിയിൽ ഓൺലൈനായോ ഓഫ് ലൈനായോ പരിപാടികൾ നടത്തണം.

ഓഫ്‌ലൈൻ പരിപാടിക്ക് കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.

പരിപാടിയുടെ ഫോട്ടോ / വീഡിയോ തയ്യാറാക്കണം.

റിപ്പോർട്ടിലുംപരിപാടിയുടെ നോട്ടീസിലും പോസ്റ്ററിലും

ഇംഗ്ലീഷിൽ National Green Corps ................(School name)    Kasaragod district എന്ന്  ചേർക്കണം.

ശേഷം

 150th Birth Anniversary of Mahathma Gandhi  :Swachhata Campaignഎന്നും ചേർക്കണം.

NGC ലോഗോയും വേണം.

നല്ല പരിപാടികൾ നടത്തുക.പറ്റിയ പരിപാടികൾ ഗ്രൂപ്പിൽ നിർദേശിക്കൂ

MORE DETAILS  https://www.cseindia.org/

*******************************************************************

Prof.V Gopinathan

District coordinator

NGC Kasaragod

*********************************************************************

M.K.Chandtasekharan Nair 

Co-cordinator

Kasaragod E D

***********************************************************

 Anandan Pekkadam 

Coordinator Kanhangad ED

INPUT FROM WHATS APP GROUP ,NGC KASARGOD ; ADMIN CONTACT NO.9446281854

**************************************************

CLICK HERE FOR DETAILS ABOUT NATIONAL CHILDREN’S SCIENCE CONGRESS (NCSC)

Saturday, September 12, 2020

ECOBRICKS KERALA - A SOLUTION TO PLASTIC MENACE

 


VIDEO FORWARDED BY SUMESH KAMBALLUR 
An ecobrick is a plastic bottle packed with used plastic to a set density. They serve as reusable building blocks. Ecobricks can be used to produce various items, including furniture, garden walls and other structures.                                                            



What not to put in your ecobrick. Remember – the things you put in your ecobrick can't be recycled or won't break down, so be sure not to include metal, paper, card, food waste or glass. Weigh your ecobrick. You need to make sure that your ecobrick is packed as tightly as possible to make it really strong.

  1. In the village of Besao in the Northern Philippines, hospital custodian Jane Liwan set about packing one ecobrick a day to revamp her ailing home that her neighbors had been ridiculing. Two years later her home is a tourist attraction that has been featured in both local and national media.
  2. On the isolated volcano island of Ometepe in Lake Nicaragua, Alvaro Molina, distraught by the plastic waste that had nowhere to go in his community, began eco bricking at his hotel. His community is now one of the cleanest in the country, with dozens of local schools building with ecobricks and a micro-economy formed around ecobrick buying and selling.
  3. In New Mexico, USA, Jo Stodgel has run a community ecobrick project since 2014 through his organization Upcycle Santa Fe. The organization conducts regular ecobrick river cleanups, has built a number of structures at local schools, and also completed an important research project with Los Alamos National Laboratory regarding the offgassing of ecobricks. His organization also encourages the usage of milk cartons as well as bottles to make ecobricks.
  4. In Pune, India a community called Pune Ploggers founded by Vivek Gurav is making eco-bricks out of plastic collected in waste bins. Infrastructure support for the underprivileged communities is the purpose these bricks will serve in alignment to collaborate multiple 
  5. In Serbia, math professor Tomislav Radovanovic spent five years turning 13,500 plastic bottles into his dream home. The teacher's former students helped him.
  6. The Alfredo Santa Cruz family of Puerto Iguazu, Argentina, made their home almost entirely from thousands of plastic bottles. Walls, coffee tables, bed platforms and even the steps to get to the front door are made of plastic bottles.

Credits to  WIKIPEDIA




Recycling plastics – Resource efficiency with an optimized sorting method


PLASTIC CHAIR

ALPHABET SEAT


EcoBrick Project at Collingwood School




GREEN WALL



Saturday, August 8, 2020

നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാൻ ഇനി നമ്മുടെ കൈയ്യിലുള്ളത് വെറും I ദിവസം !

SILENCE IS A CRIME .പരിസ്ഥിതി ആഘാത വിലയിരുത്തൽ ഭേദഗതിയിൽ നിങ്ങളുടെ അഭിപ്രായം ഓഗസ്റ്റ്  11  നു  മുൻപ് അറിയിക്കുക .ഇ മെയിൽ മാതൃകക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യാം .പകർത്തരുത് .ഒരേ ഉള്ളടക്കമുള്ളവ തടസ്സപ്പെടുത്താനുള്ള  സോഫ്റ്റ്‌വെയർ  ഉണ്ട് .മെയിൽ അയക്കാനുള്ള  വിലാസം eia2020-moefcc@gov.in
-CKR
***********************************************************************
ദുരന്ത നിവാരണ വാർത്തകൾ  വായിക്കുക
https://tipsdisastermanagement.blogspot.com/2020/08/blog-post_19.html
************************************************************************


നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാൻ ഇനി നമ്മുടെ കൈയ്യിലുള്ളത് വെറും 4 ദിവസം !കഴിഞ്ഞ ദിവസമാണ് Environment Impact Assessment (EIA) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 11 വരെയാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും ഇഐഎ ഏറെ ചർച്ചയായി. നമ്മിൽ പലരും ഇതിനോടകം ഇഐഎക്ക് എതിരായ പോസ്റ്റുകൾ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിൽ കണ്ടിരിക്കും. എന്നാൽ എന്താണ് ഇഐഎ എന്ന് ചിന്തിച്ചിട്ടുണ്ടോ ? എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുക ? എന്തുകൊണ്ടാണ് ഈ ഭേദഗതിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളുണ്ടാകുന്നത് ?
ഇഐഎ എന്താണെന്ന് അറിയാൻ ആദ്യം ഇന്ത്യയിലെ പരിസ്ഥിതി നിയമത്തെ കുറിച്ച് അറിയണം…
1972ൽ സ്റ്റോക്‌ഹോം വിജ്ഞാപനം വരുന്നതിന് ശേഷമാണ് 1974ൽ ജലമലിനീകരണത്തിനും 1981ൽ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയിൽ നിയമം വരുന്നത്. എന്നാൽ 1984ൽ ഭോപ്പാൽ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം 1986 ൽ നിലവിൽ വരുന്നത്.
ഈ നിയമത്തിന് കീഴിൽ 1994 ലാണ് ആദ്യമായി ഇന്ത്യ ഇഐഎ കൊണ്ടുവരുന്നത്. എല്ലാ പദ്ധതികളും ഇഐഎയ്ക്ക് അനുസൃതമായി വേണം ആരംഭിക്കാൻ. എൻവയോൺമെന്റൽ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളു. 1994ലെ ഇഐഎയ്ക്ക് പിന്നീട് 2006ൽ ഭേദഗതി വന്നു.

നിലവിലെ EIA വിവാദം എന്ത് ? നമ്മെ ബാധിക്കുന്നതെങ്ങനെ ?
ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല
ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് തീമസിക്കുന്ന മനുഷ്യർ, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ എന്നിവ പഠിച്ച ശേഷം മാത്രമേ എൻവയോൺമെന്റ് ക്ലിയറൻസ് നൽകുകയുള്ളു. എന്നാൽ 2020 ൽ ഇഐഎയ്ക്ക് കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എൻവയോൺമെന്റ് ക്ലിയറൻസിന് അപേക്ഷിച്ചാൽ മതി. ഇത് വരുത്തിവയ്ക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം.വിശാഖപട്ടണത്തെ എൽജി പോളിമറിന് എൻവയോൺമെന്റ് ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും നമുക്ക് പരാതിപ്പെടാൻ സാധിക്കില്ല.
കെട്ടിടത്തിന്റെ ചുറ്റളവ്
നിലവിൽ 20,000 സ്‌ക്വയർഫീറ്റോ അതിൽ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസിനായി അപേക്ഷിക്കേണ്ടുണ്ട്. എന്നാൽ ഇഐഎ 2020 പ്രകാരം 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാൽ മതി. അതിനർത്ഥം ഒരു വിമാനത്താവളത്തിനത്ര വലുപ്പമുള്ള ഒരു പദ്ധതി നാട്ടിൽ വന്നാൽ പോലും ആ പദ്ധി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചോ സമീപത്ത് താമസിക്കുന്ന മനുഷ്യ ജീവനുണ്ടാക്കുന്ന വിപത്തിനെ കുറിച്ചോ ആർക്കും പരാതിപ്പെടാൻ സാധിക്കില്ലെന്ന് ചുരുക്കം…

പ്രവർത്തനം ഇരട്ടിയാക്കിയാലും ക്ലിയറൻസ് വേണ്ട
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവർത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ആവശ്യമില്ലാതാകുന്നു. കമ്പനി എത്ര നാശനഷ്ടങ്ങൾ വരുത്തിയാലും ഇത് ബാധകമല്ല.
ബി2 വിഭാഗം….
ഇഐഎ 2020ൽ പുതുതായി ബി2 എന്നൊരു വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാൽപ്പതിലേറെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികൾക്കൊന്നും ക്ലിയറൻസ് ആവശ്യമില്ല. ഈ കമ്പനികൾ എങ്ങനെയാണ് നമുക്ക് വിനയാകുന്നത് എന്നതിന് ഉദാഹരണമാണ് മെയ് 27ന് ഉണ്ടായ അസം ദുരന്തം.കഴിഞ്ഞ 15 വർഷമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിക്കാതെയാണ് അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായ തീപിടുത്തത്തിൽ 13,000 കുടുംബംഗങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ടി വന്നത്.
പ്രതികരിക്കാനുള്ള സമയക്കുറവ്…
നേരത്തെ ഒരു പദ്ധതിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ തുറന്ന ചർച്ചയ്ക്ക് വയ്ക്കുകയും (പബ്ലിക് ഹിയറിംഗ്) ഇതിന് 30 ദിവസം നൽകുകയും ചെയ്യുമായിരുന്നു. ഈ സമയം 20 ദിവസമാക്കി വെട്ടിചുരുക്കിയിരിക്കുകയാണ്.
മാത്രമല്ല വീഡിയോ കോൺഫറൻസ് വഴി പബ്ലിക് ഹിയറിംഗ് നടത്താമെന്നും തീരുമാനിച്ചതായാണ് റിപ്പോർട്ട്. പലപ്പോഴും വൻകിട പദ്ധതികളിൽ ബലിയാടാകുന്നത് തികച്ചും താഴെ കിടയിൽ ജീവിക്കുന്ന കാടിന്റെയും കടലിന്റെയും മക്കളാണ്. ഒരു പദ്ധതിയെ കുറിച്ച് പഠിച്ച് വിദഗ്ധമായി അഭിപ്രായം രേഖപ്പെടുത്താനോ വിദഗ്ധരുടെ സഹായം തേടാനോ അവർക്ക് സാധിക്കില്ല. അനുവദിച്ച സമയം കൂടി വെട്ടിച്ചുരുക്കുന്നത് പൊതുജനത്തെ പൂർണമായും അകറ്റി നിർത്തുന്നതിന് തുല്യമാകും.
നമുക്ക് എന്ത് ചെയ്യാനാകും ?
ഇത് നമ്മെ മാത്രം ബാധിക്കുന്ന വിഷയമല്ല. വരും തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്. ഇതുവരെ ഇഐഎ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളു. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ഓഗസ്റ്റ് 11 വരെ നമുക്ക് അറിയിക്കാൻ സാധിക്കും.
ഓർക്കുക….പരിസ്ഥിതിയില്ലെങ്കിൽ നമ്മളില്ല….! ( input from https://www.twentyfournews.com/ compiled by CKR 09 08 2020 )
**************************************************************************
ഇ മെയിൽ മാതൃകക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യാം .പകർത്തരുത് .ഒരേ ഉള്ളടക്കമുള്ളവ തടസ്സപ്പെടുത്താനുള്ള  സോഫ്റ്റ്‌വെയർ  ഉണ്ട് .മെയിൽ അയക്കാനുള്ള  വിലാസം eia2020-moefcc@gov.in
https://ckrenglishclass.blogspot.com/2020/08/withdraw-proposed-amendments-of-draft.html

**********************************************************************
മെയിൽ അയച്ചവർ ആ വിവരം  ഈ  നമ്പറിൽ -9447739033 -അറിയിച്ചാൽ  ഉപകാരം




ഖനനം - EIA - നിയമപരിണാമം.

2006 ലെ EIA വിജ്ഞാപന പ്രകാരം 5 ഹെക്ടറിനു മുകളിലുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണം.
EIA പഠനം, പൊതു തെളിവെടുപ്പ്, Environment Management Plan, വിദഗ്ധ സമിതിയുടെ Appraisal ഇതാണ് പ്രോസസ്. 50 ഹെക്ടറിന് മുകളിൽ ആണെങ്കിൽ കേന്ദ്രസർക്കാരിൽ പോകണം, താഴെ ആണെങ്കിൽ സംസ്ഥാനം.

ദീപക് കുമാർ കേസിലെ സുപ്രീംകോടതി വിധിയോടെ 2012 മെയ് 18 നു, 5 ഹെക്ടറിന് താഴെയുള്ള ഖനനങ്ങളെയും EIA യിൽ കൊണ്ടുവന്നു. മേൽപ്പറഞ്ഞതെല്ലാം അവയ്ക്കും വേണം. ഭൂജലനിരപ്പിനെ എങ്ങനെ ബാധിക്കുമെന്ന പഠനം അത്യാവശ്യമെന്ന് സുപ്രീംകോടതി.

വിദഗ്ദ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്ന് എന്ന കാരണം പറഞ്ഞു 2013 ഡിസംബർ 24 നു 25 ഹെക്ടറിൽ താഴെയുള്ള ഖനനങ്ങളേ B2 കാറ്റഗറി ആക്കി ഉത്തരവിട്ടു. ഫീസിബിലിറ്റി റിപ്പോർട്ടും EMP യും ഉണ്ടെങ്കിൽ അനുമതി കിട്ടുമെന്നായി.
2015 ജനുവരി 15 നു ഒരു വിജ്ഞാപനത്തിലൂടെ, ജില്ലാതല സമിതികൾക്ക് 5 ഹെക്ടർ വരെ EC നൽകാം എന്നാക്കി. പഠനവും വേണ്ട, ഹിയറിങ്ങും വേണ്ട. സ്ഥിരം ഉദ്യോഗസ്ഥരടങ്ങിയ സമിതി.

 11.12.2018 l ദേശീയ ഹരിത ട്രിബ്യുണൽ ഈ വിജ്ഞാപനം റദ്ദാക്കി. EIA പഠനവും ഹിയറിങ്ങും ഇല്ലാത്ത അനുമതി നൽകൽ സുപ്രീംകോടതി വിധി അട്ടിമറിക്കൽ ആണെന്നും ട്രിബ്യുണൽ. വിദഗ്ധരില്ലാത്ത ഉദ്യോഗസ്ഥ സമിതിയ്ക്ക് ആഘാതം പരിശോധിക്കാനാകില്ലെന്നും ട്രിബ്യുണൽ. NGT വിധിക്കെതിരെ മന്ത്രാലയം തന്നെ സുപ്രീംകോടതിയിൽ പോയി. സ്റ്റേ കിട്ടിയില്ല.
കാര്യങ്ങൾ പഴയ പടിയായി...

ഇതിനിടെ 25 ഹെക്ടറിൽ താഴെയുള്ള ഖനനങ്ങൾ B2 വിഭാഗമാക്കാൻ വിദഗ്ദ്ധസമിതി പറഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നു. ബി2 ആക്കിയ നടപടിയും കോടതിയുടെ പരിശോധനയിൽ.

2020 ലെ കരട് വിജ്ഞാപനത്തിൽ 100 ഹെക്ടർ (250 ഏക്കർ) വരെ സംസ്ഥാന അതോറിറ്റികൾക്ക് അനുമതി നൽകാം.
2 ഹെക്ടർ വരെ online അപേക്ഷ മാത്രം മതി, വിദഗ്ധസമിതി പോലും കാണണ്ട, 16 ആം ദിവസം അനുമതി കിട്ടിയതായി കണക്കാക്കി പണി തുടങ്ങാം. 2 മുതൽ 5 വരെ മൈനിങ് പ്ലാൻ മാത്രം മതി, ഹെക്ടറിന് ജില്ലാതല സമിതികൾ നിർദേശിക്കും. EIA പഠനമോ പൊതുതെളിവെടുപ്പോ വേണ്ട. ജനറൽ കണ്ടീഷനും ബാധകമല്ല. 5 നു മുകളിൽ EIA വേണം, സംസ്ഥാന സമിതിയും അതോറിറ്റിയും പരിശോധിച്ച് അനുമതി നൽകാം.

അതായത്, എന്താണോ സുപ്രീംകോടതി 2012 ൽ പറഞ്ഞത്, അതിന് നേരെ വിപരീതം. ഭൂജലനിരപ്പിനെയോ പരിസ്ഥിതിയെയോ ബാധിക്കുമോ എന്ന പരിശോധന പോലുമില്ലാതെ, പബ്ലിക് ഹിയറിങ്ങോ വിദഗ്ദ്ധസമിതി പരിശോധനയോ പോലുമില്ലാതെ ഖനനം ആരംഭിക്കാം. 2018 ലെ NGT വിധിയും മറികടക്കാം.

ഒരാൾക്ക് 100 ഏക്കർ ഖനനം ചെയ്യണം, പുതിയ വിജ്ഞാപന പ്രകാരം,  4.5 ഏക്കറിന്റെ 20 അപേക്ഷകൾ ഓൺലൈനായി കൊടുക്കും. 30 ദിവസത്തിനുള്ളിൽ അനുമതി റദ്ദാക്കിയതായി തീരുമാനിച്ചില്ലെങ്കിൽ 30 ആം ദിവസം അനുമതി ഓണലൈനായി ഡൌൺലോഡ് ചെയ്തു പ്രവർത്തനം തുടങ്ങാം !! അങ്ങനെ 100 ഏക്കറിലും വേണമെങ്കിൽ ഖനനം നടത്താം, യാതൊരു പരിശോധനയോ പഠനമോ പൊതുഹിയറിംഗോ വേണ്ട !!!

ഒരൊറ്റ മേഖലയിലെ തട്ടിപ്പ് മാത്രമാണിത്. ഇങ്ങനെയാണ് ഡാം, കെമിക്കൽ ഫാക്ടറികൾ, റോഡ്, എത്രയെത്ര....

ഇതെല്ലാം അരമണിക്കൂർ ഗൂഗിൾ ചെയ്താൽ വായിക്കാവുന്ന വിവരങ്ങളാണ്. ഇത്രയും ഭീകരമായ തട്ടിപ്പ് ഉണ്ടായിട്ട് പച്ചനുണ പറഞ്ഞു ആളെ പറ്റിയ്ക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്. എന്ത് തൊലിക്കട്ടി ആണിവർക്ക് !! ഇങ്ങനെ നുണപറയാമോ? സത്യം നിങ്ങളെ നോക്കി പല്ലിളിയ്ക്കുകയല്ലേ?? എത്രപേരെ നിങ്ങൾ പറ്റിക്കും??

'doing fraud on the constitution ' എന്നാണ് ഓർഡിനൻസ് വഴിയുള്ള ചില പിൻവാതിൽ നിയമനിർമ്മാണങ്ങളേപ്പറ്റി സുപ്രീംകോടതി പറഞ്ഞത്. EIA 2020 ലെ തട്ടിപ്പുകളേപ്പറ്റി പറയാൻ ഭാവിയിൽ സുപ്രീംകോടതിക്ക് ഡിക്ഷണറിയിൽ പുതിയ പദങ്ങൾ തിരയേണ്ടി വന്നേക്കും...

SILENCE IS A CRIME

Sunday, May 17, 2020

കാർത്തിക ഞാറ്റുവേലകാലത്ത് കാർഷിക വിപ്ലവം

കാർത്തിക ഞാറ്റുവേല 

മേടം 28 മുതൽ ഇടവം 10 (മെയ് 11 മുതൽ മെയ് 24) വരെയാണ് കാർത്തിക ഞാറ്റുവേല.
കൃഷി മലയാളത്തെ അടയാളപ്പെടുത്തുന്ന ഞാറ്റുവേലയാണിത്.
സൂര്യൻ ഉത്തരാർദ്ധഗോളത്തിൽ നമ്മുടെ നേരെ മുകളിൽ , നല്ല ശക്തമായ വെയിൽ ഇടയ്ക്ക് വേനൽ മഴ ലഭിക്കുന്ന സമയം.

ഈ കാർത്തിക ഞാറ്റുവേലകാലത്ത്‌ നമ്മുടെ നാട്ടിൽ വലിയൊരു കാർഷിക വിപ്ലവം നമുക്ക് സൃഷ്ടിക്കാം......
 നമുക്കൊരുങ്ങാം നമുക്കായി

🌱🌱🌱🌱🌱🌱🌱🌱

മഞ്ഞൾ
ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാൻ ഏറ്റവും പറ്റിയ സമയം. തറനിരപ്പിൽ നിന്ന് 15-20 സെൻറീമീറ്റർ ഉയരത്തിൽ വാരം എടുത്തു കുമ്മായം ചേർത്ത് തയ്യാറാക്കിയ സ്ഥലത്ത് 10 സെൻറീമീറ്റർ അകലത്തിൽ മഞ്ഞൾ തള്ളചെടിയിൽ നിന്നും അടർത്തിയെടുത്തത് നടുക. ശേഷം പുതയിടണം.

ഇഞ്ചി
"കാർത്തിക്കാലിൽ കാനൽപ്പാടിൽ കാലടി അകലത്തിൽ കാശോളം നട്ട് കരിമ്പടം പുതച്ച്
കാഞ്ഞിരത്തോലിട്ട് മൂടിയാൽ ഇഞ്ചിക്കൃഷിയായി"
കാർത്തിക ഞാറ്റുവേലയുടെ തുടക്കത്തിൽ (ആദ്യപാദത്തിൽ -കാർത്തികക്കാലിൽ) അധികം വെയിലുതട്ടാത്തിടത്ത് (കാനൽപാട്) കാലടി അകലത്തിൽ ചെറിയ കഷണങ്ങളാക്കി നടണം. വിത്ത് കുറേശ്ശെ മതി(കാശോളം നട്ട്). ചെറുതായി മണ്ണിട്ട് അതിനു മീതെ പച്ചച്ചാണകം വിരിക്കണം(കരിമ്പടം പുതച്ച്). ശേഷം
കാഞ്ഞിരത്തോലു കൊണ്ട്  പുതയിടണം.

 കാഞ്ഞിരത്തിന് തണുപ്പ് കൂടുതലാണ്.കൈവെള്ള ചൂടായാൽ അത് നേരിട്ട് തലച്ചോറിനെ ബാധിക്കും. ഇത് അറിയാവുന്നതിനാലാണ് പൂർവികർ തൂമ്പ, കൈക്കോട്ട്, കോടാലി തുടങ്ങിയവയുടെ പിടികളും നിലം തല്ലിയും ഉണ്ടാക്കാൻ കാഞ്ഞിരക്കാൽ ഉപയോഗിച്ചുവന്നത്.പണിയെടുത്ത് കൊണ്ടിരിക്കുമ്പോൾ കൈവെള്ളയിൽ ചൂട് അറിയില്ല.തണുപ്പാണുണ്ടാവുക ഇക്കാലത്ത് പെട്ടെന്ന് ചൂടാവുന്ന സ്റ്റീൽ പിടികളാണ്
പല ഉപകരണങ്ങൾക്കും നാം ഉപയോഗിക്കുന്നത്.

ഇഞ്ചിക്ക് തണുപ്പിനും
കീടബാധയേൽക്കാതിരിക്കാനും  കാഞ്ഞിരത്തോല്
സഹായിക്കുന്നു.

"മാവിൻചുവട്ടിൽ മഞ്ഞൾ
പ്ലാവിൻ ചുവട്ടിൽ ഇഞ്ചി"

 അൽപം ചോലച്ചുവട്ടിലായാലും കുഴപ്പമില്ലാതെ വളരുന്ന വിളകളാണ് മഞ്ഞളും ഇഞ്ചിയും. പ്ലാവില ഇഞ്ചിക്ക് വളവുമാണ്.

കൂവ.
കാത്സ്യം സമ്പന്നമായ ഒരു കിഴങ്ങ് വിളയാണ് കൂവ. പല നിറത്തിലുള്ളവ ഉണ്ട്. വെള്ളക്കൂവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇത് ഇടിച്ചു പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന പൊടി (നൂറ്)കുട്ടികൾക്ക് ഒരു നല്ല പോഷകാഹാരമാണ്. കിഴങ്ങ് പച്ചയ്ക്കും പുഴുങ്ങിയും കഴിക്കാം. ഇക്കാലത്ത് ഇതിന്റെ കൃഷി വളരെ കുറവാണ്. 15-20 സെ.മീ. ഉയരത്തിൽ വാരമെടുത്ത് അടിവളം ചേർത്ത് 30സെ.മീ അകലത്തിൽ കിഴങ്ങുകൾ നടുക. പുതയിടുക.

മാങ്ങയിഞ്ചി.
അധികം പരിചരണം ആവശ്യമില്ലാത്ത ഒരു കിഴങ്ങുവിളയാണിത്. കൃഷി രീതി മഞ്ഞളിന്റേത് പോലെത്തന്നെ. അച്ചാർ, ചമ്മന്തി,മോര് കാച്ചൽ എന്നിവയ്ക്ക് അത്യുത്തമം.

പച്ചക്കറികൾ.
പച്ചക്കറി കൃഷിക്ക് കുറച്ചു തുറന്ന സ്ഥലം ആവശ്യമാണ്. സ്ഥലമില്ലാത്തവർ മട്ടുപ്പാവ് ഗ്രോബാഗ് കൃഷിയെ ആശ്രയിക്കേണ്ടി വരും.
കക്കരി, പാവൽ, പടവലം എന്നിവയ്ക്ക് പന്തലിടാനുള്ള സൗകര്യം ഉണ്ടാവണം. കോവൽ വേലിക്കരികിലാകാം. കുമ്പളം, ചുരക്ക എന്നിവ മരങ്ങളിളോ ചൂടിക്കയറിലൊ കയറ്റാം. മത്തൻ മണ്ണിൽ പടർന്നോളും.

വഴുതിന :
വഴുതിന ചെടി നഴ്സറിയിൽ നിന്നും മണ്ണിലേക്ക് മാറ്റി നടാൻ പറ്റിയ സമയമാണ്  . മുക്കാൽ മീറ്റർ അകലത്തിൽ 
കുഴി കുത്തി അടിവളം ചേർത്ത് നടണം. നട്ടു കഴിഞ്ഞാൽ ഒരാഴ്ച വരെ  ചെടികൾക്ക് പുത കുത്തി കൊടുക്കണം.

"വഴുതിന കാർത്തികയിൽ നട്ട് കയിലുകൊണ്ട് കോരി നനക്കുക "

നല്ല വേനൽ ആയതിനാൽ രൂക്ഷമായ ജലക്ഷാമം ഉണ്ടാവും. എങ്ങനെയെങ്കിലും കുറേശ്ശെ വെള്ളം നനച്ച് ചെടികളെ സംരക്ഷിക്കണം. വേര് പിടിച്ചുകഴിഞ്ഞാൽ കാലവർഷം
പിറക്കുന്ന മുറക്ക് ചെടി തഴച്ചു വളരാൻ തുടങ്ങും.

പച്ചമുളക്
പച്ചമുളകും ഇതേ കാലത്ത് മാറ്റി നടാം.
 അകലം അരമീറ്റർ മതിയാവും. മുളകും വഴുതനയും അടുത്തടുത്ത് നടാതിരിക്കുന്നതാണ് നല്ലത്.

വെണ്ട, കക്കിരി എന്നിവയും ഇപ്പോൾ നടാവുന്നതാണ് മഴ കൂടുന്നതു വരെ നനച്ചു കൊടുക്കേണ്ടിവരും. ഇഴവള്ളികളായ കുമ്പളം, കോവൽ, പീച്ചിൽ, ചുരക്ക എന്നിവയും ഇതുപോലെ നടാം. നനച്ച് സംരക്ഷിക്കുക. വേനൽക്കാലത്ത് നട്ടുവളർത്തുന്ന ചെടികൾക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. മഴക്കാലത്ത് ഇവ നന്നായി വളരുകയും ചെയ്യും. മഴ തുടങ്ങുന്ന സമയത്ത് നട്ടാൽ മുളച്ചു വരുമെങ്കിലും ശക്തമായ മഴയിൽ മുരടിച്ചു നിൽക്കുകയാണ് ചെയ്യുക. പിന്നെ മഴയുടെ ശക്തി കുറയുമ്പോൾ മാത്രമേ അവ വളർന്നു വരികയുള്ളൂ.

പച്ചക്കറികളുടെ വിത്ത് 12 മണിക്കൂർ പച്ച വെള്ളത്തിൽ മുക്കി വച്ച ശേഷം പാകിയാൽ പെട്ടെന്ന് മുള പൊട്ടും.
വിത്തു ചെടിയിൽ ഉണ്ടാകുന്ന ആദ്യത്തെയും അവസാനത്തെയും കായകൾ ഒഴിവാക്കി വേണം വിത്തിനുള്ള കായ് എടുക്കാൻ.
ഇടയിൽ കായ്ക്കുന്ന ആരോഗ്യമുള്ള ഒന്നോ രണ്ടോ കായകൾ ഇതിനായി മാറ്റി നിർത്തണം. നന്നായി ഉണങ്ങുന്നതു വരെ കാത്തിരിക്കണം.
അതാത് മണ്ണിൽ അതാത് സീസണിൽ വിളഞ്ഞ വിത്താണ് ഏറ്റവും അനുയോജ്യം. മഴക്കാല കൃഷി യുടെ വിത്ത്
അടുത്ത മഴക്കാല കൃഷിയിലേക്കും വേനൽക്കാല കൃഷിയിൽനിന്ന് എടുത്ത വിത്ത് അടുത്ത വേനൽ കൃഷിയിലേക്കും സൂക്ഷിക്കുക
ഒരു വർഷം സൂക്ഷിക്കാൻ ആവില്ല എന്ന് തോന്നുന്ന പക്ഷം തുടർച്ചയായി കൃഷി ചെയ്യുന്ന രീതിയും പ്രയോഗിക്കാം.

 ഉദാഹരണമായി ഒരു വെണ്ട ചെടിയിൽ 10 കായകൾ ഉണ്ടാകുന്നു എന്ന് വെക്കുക മൂന്നാമത്തേത് മുതൽ
എട്ടാമത്തേതുവരെയുള്ള ഏതെങ്കിലും ഒന്നോ രണ്ടോ കായകൾ വിത്തിനായി വെക്കാം. ഉണക്കം തികഞ്ഞാൽ പറിച്ചെടുത്ത്   അൽപം പുക കൊള്ളുന്ന രീതിയിൽ സൂക്ഷിക്കുക.
നടാൻ കാലമാകുമ്പോൾ കായ എടുത്തു
രണ്ടറ്റത്തു നിന്നും അല്പം ഭാഗം മുറിച്ചു നീക്കി നടു ഭാഗത്തുള്ള വിത്തുകൾ എടുക്കുക ഇതാണ്   ആരോഗ്യമുള്ള വിത്ത് എടുക്കുന്നതിനുള്ള രീതി. സാധാരണ ഉണങ്ങി ശുഷ്കിക്കാത്ത ജലമൃദ്ധമായ മത്തൻ, വെള്ളരി, പാവൽ, പടവലം, ഇളവൻ കുമ്പളം, തണ്ണിമത്തൻ എന്നിവ വിത്ത് പാകമായാൽ ഉപയോഗിക്കാൻ മുറിക്കുന്ന സമയത്ത് ഇത് പോലെ മധ്യഭാഗത്തെ വിത്തുകൾ എടുത്തു വൃത്തിയാക്കി ഉണക്കി ചാണകം പുരട്ടി സൂക്ഷിക്കുക.

ഇവിടെ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, ഘനജീവമൃതം, കമ്പോസ്റ്റ് ചെയ്ത ആട്ടിൻ കാട്ടമോ കോഴിവളമോ ഏതെങ്കിലും ഉപയോഗിക്കാം. അൽപം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് മണ്ണിൽ നിന്നുള്ള കീടബാധയെ തടയും.

Wednesday, April 29, 2020

Monday, April 27, 2020

കാലാവസ്ഥ അടിയന്തിരാവസ്ഥ നിലവിലുള്ളതായി കരുതണം

     കാലാവസ്ഥ അടിയന്തിരാവസ്ഥ  നിലവിലുള്ളതായി കരുതണം
https://savenaturesavemotherearth.blogspot.com/p/blog-page_53.html

ഗ്രേറ്റ തുൻബർഗ് നടത്തുന്ന പ്രക്ഷോഭങ്ങളെ മുൻനിർത്തി 2019 ജൂലൈയിൽ ഞാൻ എഴുതിയ പോസ്റ്റാണ് ഇത്. അന്ന് വളരെ കുറച്ചു പേർ മാത്രമേ ആ ലേഖനത്തെ പരിഗണിച്ചുള്ളൂ.
  ഇന്ന് കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും, നടപടിക്രമങ്ങൾ അന്ന് നമ്മൾ ആവശ്യ പ്പെട്ടതിനേക്കാൾ ഏറെ വിപുലവും ഫലപ്രദവുo ആയി. ഉർവശീശാപം ഉപകാരം എന്നതു പോലെ. നമ്മുടെ ഉപജീവന മാർഗം പോലും ഇല്ലാതാക്കിയ നിയന്ത്രണങ്ങൾ ആയിപ്പോയി എന്നതും കാണണം.എന്നാൽ വ്യാവസായിക പ്രവർത്തനങ്ങൾ അടിയന്തിരമായി പരിമിതപ്പെടുത്തണമെന്നു പറഞ്ഞ ഗ്രേറ്റ തുൻബർഗിനെ ട്രം പ് തറച്ചു നോക്കി അവഗണിക്കുകയാണുണ്ടായത്. പക്ഷെ ഇന്ന് അമേരിക്കൻ വ്യവസായങ്ങൾ പോലും നിയന്ത്രണത്തിനു വിധേയമായിരിക്കുന്നു.

 ഇന്ധന ഉപയോഗം പരമാവധി കുറഞ്ഞിരിക്കുന്നു. വിമാന യാത്രകൾ പരിമിതപ്പെട്ടിരിക്കുന്നു. അനാവശ്യമായ യാത്രകൾ ഒഴിവായിരിക്കുന്നു. ജലാശയങ്ങളിൽ എത്തുന്ന മാലിന്യങ്ങൾ തീരെ കുറഞ്ഞു.കൃഷി ചെയ്യാനും ചെടി വളർത്താനും  ആളുകൾ ധാരാളം സമയം കണ്ടെത്തുന്നു.ദില്ലിയിലെ അന്തരീക്ഷവായു പോലും ശുദ്ധമായി മാറി.നാം ഒറ്റക്കെട്ടായി തീരുമാനിച്ചാൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കഴിയുന്ന നടപടികൾ എടുക്കാൻ കഴിയും എന്ന് ഇതോടെ വ്യക്തമായി.

ലോക് ഡൗൺ ഒഴിവാക്കി ജീവിതം സാധാരാണ ഗതിയിലേക്ക് പോവുമ്പോൾ , ഇപ്പോൾ ശീലമായ ജീവിത രീതി പാടെ ഉപേക്ഷിക്കുന്ന വിധത്തിൽ ആകരുത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിയന്ത്രിക്കപ്പെടണം. ഹോട്ടലുകൾ, ലോഡ്ജുകൾ, വീടുകൾ ഇവയിൽ നിന്ന് തൊട്ടടുത്ത ജലാശയങ്ങളിലേക്ക് തുറന്നിട്ടുള്ള മലിന ജല പൈപ്പുകൾ അടക്കണം. അന്തരീക്ഷത്തെ വിഷമയമാക്കുന്ന വാതകങ്ങൾ പുറത്തേക്കു വിടുന്ന വ്യവസായ രീതികളും ജീവിത രീതികളും വാഹന ഉപയോഗവും നിയന്ത്രിക്കുകയും പരിഷ്കരിക്കയും വേണം.. അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനം 1.5 ഡിഗ്രിയിൽ ഒതുക്കി നിർത്തുന്ന വിധത്തിൽ മാത്രം ലോകമെ മ്പാടും കൃഷിയും വ്യവസായിക ഉൽപാദനവും നടക്കാവൂ.

ആളുകളുടെ ഉപജീവന മാർഗം മുടക്കാത്ത വിധത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും നടപ്പിലാക്കാനും സമഗ്രമായ ആസൂത്രണം നടക്കേണ്ടതുണ്ട്.ഇതിന് പാകമായ വിധത്തിൽ നമ്മുടെ രാജ്യത്തെ നയ തീരുമാനങ്ങൾ മാറ്റണം. അതിനായി  രാജ്യത്ത് കാലാവസ്‌ഥാ      അടി യന്തിരാവസ്ഥ  നിലവിലുള്ളതായി കരുതി നടപടികൾ എടുക്കണം   എന്ന ആവശ്യത്തെ ഏറ്റെടുക്കാൻ എല്ലാ സുഹൃത്തുക്കളോടും സംഘടനകളോടും വീണ്ടും അഭ്യർത്ഥിക്കുന്നു.

 _ CKR 27/4/2020



നാം കടുത്ത ഭക്ഷ്യക്ഷാമം നേരിടാൻ പോവുകയാണ്.

27 /04/2020 :  മുഖ്യമന്ത്രി പറഞ്ഞത് കാര്യമായെടുക്കുക, കടുത്ത ഭക്ഷ്യക്ഷാമം നേരിടാൻ പോവുകയാണ്..

ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൃഷി ചെയ്യുന്ന കാര്യത്തെ കുറിച്ച് ദീർഘമായി സംസാരിച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ?

ഇതൊക്കെ എന്ത് പറയാൻ എന്ന് കരുതി ക്കാണും അല്ലേ?

എന്നാൽ മുഖ്യമന്ത്രി വെറുതെ പറഞ്ഞതല്ല. രാജ്യവും ലോകവും അടുത്ത നാല് മാസത്തിന് ശേഷം കടുത്ത ഭക്ഷ്യക്ഷാമം നേരിടാൻ പോവുകയാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം .നേരിട്ട ഏറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമത്തേക്കാൾ ഗുരുതരമായ പ്രതിസന്ധിയാണ് മുന്നിലുള്ളത്.

 രാജ്യത്തിന്റെ ഭക്ഷ്യോൽപ്പാദനം വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തുകയാണ്.പട്ടണങ്ങളെ മാത്രമല്ല ലോക്ക്ഡാൺ ഗ്രാമങ്ങളെയും കാർഷിക മേഖലയെയും നന്നായി ബാധിച്ചിട്ടുണ്ട്.

ഈ സ്ഥിതിയിൽ സ്വയം പര്യാപ്തമായ ഭക്ഷ്യോൽപ്പാദനത്തിന് പ്രത്യേകിച്ച് പച്ചക്കറി,പഴവർഗ്ഗങ്ങളിൽ നമ്മൾ കേന്ദ്രീകരിക്കേണ്ടി വരും.കപ്പ ,വാഴ കൃഷി ചെയ്യണം എന്ന് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിയ കൃഷിക്കാരാണ് മലബാറിന്റെ പട്ടിണി മാറ്റാൻ ഒരു പരിധി വരെ സഹായിച്ചത്.

കപ്പയും ,വാഴയും ,കര നെല്ലും അക്കാലങ്ങളിലെ ഗ്രാമങ്ങളെ വിശപ്പിൽ നിന്നും രക്ഷിച്ചു .ഒരു നേരത്തെ കഞ്ഞിക്ക് പോലും അരിമണിയില്ലാതെ ഉഴറിപ്പോയ മനുഷ്യരുടെ ചരിത്രം കടന്നാണ് നമ്മൾ വന്നത്.

വയലുകൾ നികത്തി കെട്ടിടങ്ങളും തെങ്ങിൻ തോപ്പുകളുമായി മാറിയ വർത്തമാന കേരളം കൂടുതൽ ജാഗ്രതപ്പെടേണ്ടതുണ്ട് .മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ആ നിലയിൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

അന്യ സംസ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കാൻ കഴിയില്ല .അതിജീവനത്തിന്റെ പുതിയ വഴിയിൽ കൊറോണക്കാലം ഭക്ഷണ സ്വയം പര്യാപ്തയുടെയും കാലമായിമാറ്റിയെടുക്കുക .പണമുണ്ടായാലും പട്ടിണി കിടക്കേണ്ടുന്ന അവസ്ഥയെ കുറിച്ചുള്ള ജാഗ്രത നിറഞ്ഞ ബഹുമാന്യ മുഖ്യമന്ത്രിയുടെ പ്രസ്താവന ദീർഘ വീക്ഷണമുള്ള ഭരണാധികാരിയുടേതാണ്.

 അതുൾക്കൊള്ളുന്നതിന് പകരം പരിഹാസം ചൊരിഞ്ഞു പോകുന്നവർക്ക് അതാവാം.

പക്ഷേ കേരളം മുഖ്യമന്ത്രിയുടെ അഭ്യർത്ഥന കേട്ട് അനുസരിച്ച് നീങ്ങുക തന്നെ വേണം. ഇന്ന് വിത്ത് വിതച്ചാലെ 3 മാസത്തിന് ശേഷം വിളവ് എടുക്കാൻ പറ്റൂ
******************COLLECTED FROM WHATSAPP GROUP
കൃഷി ഒരേ സമയം ഒരു രാഷ്ട്രീയ പ്രവർത്തനവും സർഗ്ഗാത്മക്കായ സാംസ്കാരിക പ്രവർത്തനവും കൂടിയാണ്. മണ്ണിൽ കൃഷി ഇറക്കുന്നതിന് പകരം രാഷ്ട്രീയത്തിൽ കൃഷിയിറക്കുന്നത് കൂടുതൽ ആദായകരം എന്നു കരുതുന്ന രാഷ്ട്രീയം ആധിപത്യം മേൽക്കൈ നേടുന്ന ഘട്ടത്തിൽ മണ്ണിൻ്റെ മക്കൾ മണ്ണിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. സമൂഹത്തിൽ ഏറ്റവും അവസാന പരിഗണന ലഭിച്ചു വരുന്നവരായി കൃഷിക്കാർ മാറി. കേരളത്തിൻ്റെ രാഷ്ട്രീയ ഭാഗധേയം മാറ്റിയെഴുതിയ രാഷ്ട്രീയ സമരങ്ങളെല്ലാം കർഷക സമരങ്ങളായിരുന്നു. ആ ഘട്ടങ്ങളിലൊക്കെ രാഷ്ട്രീയ നേതൃത്വം കർഷകർക്കായിരുന്നു. മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവ പരമായ ബന്ധം അവൻ പിന്തുടർന്നു വന്ന രാഷ്ട്രീയത്തിലും പ്രതിഫലിച്ചിരുന്നു. ലാഭനഷ്ടങ്ങൾക്കപ്പുറം കാർഷിക വൃത്തി ഒരു ജീവിത സംസ്കാരമായി വളർന്നു വരുമ്പോഴേ അതിന് നിലനില്പുള്ളു. ഒരു പിടി നെല്ലിൽ നിന്നേ അരിയുണ്ടാക്കാനാവൂ - മണ്ണിൽ നെല്ലിട്ടാലേ നെല്ല് കൊയ്യാനാവു- ഉല്പാദന ചില വിൻ്റെ പകുതി പോലും വരുമാനമായി കിട്ടാറില്ലെന്ന കാര്യം ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഒരു വ്യാഴവട്ടത്തിലധികം ഒരു ഹെക്ടറിൽ കൂടുതൽ നെൽകൃഷി നടത്തി വരുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് അതു് ഉറപ്പിച്ചു പറയാൻ കഴിയും. മറ്റ് കൃഷി കൊണ്ടൊന്നും പിടിച്ചു നിൽക്കാനാവാതെ വന്നപ്പോഴാണ് ഫലഭൂയിഷ്ടമായ നമ്മുടെ മലയോര മണ്ണ് റബ്ബറിനായി വഴിമാറിയത്. അത് സ്വാഭാവികമായ നമ്മുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്തു. ഭക്ഷ്യവിളകൾക്ക് പ്രാമുഖ്യം കൊടുക്കേണ്ടുന്ന ഒരു പുതിയ സാഹചര്യം വന്നു പെട്ടിരിക്കുന്നു. പെട്ടിയിലെ കാശ് എല്ലാം തരും എന്ന ധാരണ തിരുത്തിയെഴുതിയ കാലമാണിത്. നമ്മുടെ നാടിൻ്റെ ഫലഭൂയിഷ്ടമായ ഒട്ടേറെ ഭൂവിഭാഗം തരിശായിട്ടാണ്. പ്രകൃതി നമുക്ക് കനിഞ്ഞു ന ൽ കി യ ജലസ്രോതസ്സുകളെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തി ആവശ്യമായ നിക്ഷേപം കൂടി നടത്തിയാൽ ഒരു പരിധി വരെ കേരളത്തിന് ഭക്ഷ്യ സുരക്ഷ കൈവരിക്കാനാവും എന്നതിൽ തർക്കമില്ല. കേരളത്തിൻ്റെ സഹകരണ മേഖലയിലുള്ള നിക്ഷേപങ്ങൾ ഗുണപരമായ രീതിയിൽ കാർഷിക മേഖലയിലേക്ക് തിരിച്ചുവിടേണ്ടതുണ്ട്. നബാർഡ് ഇക്കാര്യത്തിൽ ആവശ്യമായ കരുതൽ എടുക്കണം. അതോടൊപ്പം തന്നെ ആരോഗ്യപരമായ ഒരു തൊഴിൽ ബന്ധം ഈ മേഖലയിൽ വളർത്തിയെടുക്കേണ്ടതുണ്ട്. അന്തസ്സും പരിഗണനയും കിട്ടുന്ന ഒരു തൊഴിലായി കാർഷികവൃത്തി മാറ്റിയെടുക്കാനായാൽ പുതിയ തലമുറ വർദ്ധിത താല്പര്യത്തോടെ ഈ മേഖലയിലേക്ക് വഴിമാറി വരും എന്ന കാര്യത്തിൽ സംശയമില്ല. കൃഷി വകുപ്പിനെ പുന:സംഘടിപ്പിച്ച് കർഷക സൗഹൃദമായ ഒരന്തരീക്ഷത്തെ രൂപപ്പെടുത്തിയെടുക്കണം- യാന്ത്രികമായ യന്ത്ര വൽക്കരണത്തിനു പകരം കാർഷിക സൗഹൃദമായ യന്ത്രവൽക്കരണമേ പാടുള്ളു. കാർഷിക കാര്യങ്ങളിൽ കൃഷിക്കാ രൻ്റെ വാക്കിനായിരിക്കണം മുഖ്യ പരിഗണന - അതിൻ്റെ വെളിച്ചത്തിലായിരിക്കണം പ്രാദേശിക സർക്കാറുകൾ ഈ വിഷയത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് .തോട്ടം ഭൂമി ഭൂ പരിഷ്കരണത്തിന് പുറത്തായിരുന്നു. സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള തോട്ടം ഭൂമിയുടെ ഒഴിഞ്ഞ സ്ഥലങ്ങൾ ഭക്ഷ്യവിളകൾ കൃഷി ചെയ്യാനായി പ്രയോജനപ്പെടുത്തണം -മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനം യാഥാർത്യമാവണമെയിൽ ഒറ്റമനസ്സോടെയുള്ള ഒരു പ്രവർത്തന പദ്ധതി അതി നായി രൂപീകരിക്കണം. ഒരു പക്ഷേ ഭാവി കേരളത്തെ അടയാളപ്പെടുത്തുന്ന ഒരു തീരുമാനമായി കാർഷിക മേഖലയിലെ ഈ ഇടപെടൽ സാധ്യമാക്കും. ഒറ്റ മനസ്സോടെ നമുക്ക് മുന്നേറാം. - രവീന്ദ്രൻ കൊടക്കാട് -22. 4. 2020
-------------------------------------------------------------------------------------------------------------

വളരെ നല്ല ചിന്തകളും തീരുമാനങ്ങളും . നെൽകൃഷിയിലേക്ക് മടങ്ങണമെന്ന ചിന്ത വളർത്തിയെടുക്കാൻ  ശ്രമിച്ച കമ്പല്ലൂർ ഹയർ സെക്കന്ററി സ്കൂൾ നാഷനൽ സർവീസ് സ്കീം പ്രവർത്തനങ്ങളുടെ ഭാഗമായിരുന്ന ഒരാൾ എന്ന നിലക്ക് ഈ ചിന്തകളെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. നെൽക്കൃഷിക്കാരനെ അനുമോദിക്കുകയും നെൽകൃഷിക്ക് വേണ്ടുന്ന പിന്തുണകൾ നൽകുകയും കൃഷി ജോലികളിൽ സഹകരിക്കുകയും നെൽകൃഷി, സ്കൂൾപഠനത്തിന്റെ നിർ ബന്ധഭാഗമാവുകയും വേണം.